Posts

Showing posts from March, 2023

ഞാനെന്ന തെണ്ടി

Image
ആരെയെങ്കിലും തെണ്ടിയെന്ന് വിളിച്ചാൽ ആക്ഷേപം. ദേഷ്യം വന്നാൽ മിക്കവരും വിളിക്കുന്ന വാക്ക്. ചിലർ തമാശയ്ക്കും വിളിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ആരാണ് തെണ്ടി? എത്ര പണമുള്ളയാൾ ആണെങ്കിലും ചില നേരത്ത് അത്യാവശ്യമായി വരുന്നതെന്താണെങ്കിലും, ഉടനെയോ അല്ലാതെയോ മറ്റൊരാളിൽ നിന്നും അയാൾക്ക് അത് വാങ്ങിക്കേണ്ടി വരുന്നു. അങ്ങനെ ചെയ്യുന്നയാൾ ആരോ ആ നേരത്ത് അയാൾ തെണ്ടി. പണമില്ലാത്ത ദരിദ്രനായ ഒരാൾ അന്നത്തിനായി ജീവൻ നിലനിർത്താനായി, മറ്റൊരാളുടെ മുന്നിൽ കൈ നീട്ടി യാചിച്ചാൽ അയാൾ തെണ്ടി. അങ്ങനെ ആണെങ്കിൽ, ഒരാളുടെ ജീവൻ നിലനിർത്താൻ വേണ്ടി അവയവത്തിനായ് മറ്റുള്ളവരോട് യാചിക്കുന്ന ആളും തെണ്ടി അല്ലേ? അന്നം കഴിക്കാതിരുന്നാലും, അവയവം കിട്ടാതിരുന്നാലും ജീവൻ നഷ്ടപ്പെടും. എന്നിട്ട് അന്നം ചോദിക്കുന്നവൻ മാത്രം തെണ്ടി! ലോകത്തിലെ എല്ലാ മനുഷ്യരും ഒരുതരത്തിൽ പറഞ്ഞാൽ തെണ്ടികൾ ആണ്. ഉദാഹരണത്തിന്, ഒരു പരീക്ഷാഹാളിൽ എഴുതാൻ പേനയോ അതുപോലുള്ള സാധനങ്ങളോ കൊണ്ടുചെല്ലാതിരുന്നാൽ എത്ര പണമുള്ളവന്റെ മക്കളായാലും പരീക്ഷാ സമയത്ത് എഴുതാനായി മറ്റുള്ളവരുടെ മുന്നിൽ തെണ്ടും. വോട്ടിനായി തെണ്ടുന്ന രാഷ്ട്രീയക്കാർ, പിന്നീട് എന്തെങ്കിലും കാര്യം നടക്കണമെ...

വനിതാദിന ആശംസകൾ

Image
 പണ്ട് എന്റെ കുട്ടിക്കാലം,  സ്കൂൾ വെക്കേഷൻ ആയാൽ പിന്നെ അടങ്ങിയിരിക്കില്ല. പലതരം കളികളുമായി ഞാൻ എന്റെ കൂട്ടുകാരുമായി തകർക്കും. ഈ തകർക്കുന്ന സമയത്ത് അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ, എന്റെ ഉറക്കെയുള്ള ചിരി കേട്ടാൽ അച്ഛൻ : "ഷൈനിയേ…."  ആ വിളിയോട് കൂടി എന്റെ ചിരി പുറകോട്ട് പോകും. ചിരിക്ക് ഒരു പരിധിയിൽ അപ്പുറത്തേക്ക് ഒച്ച വരാൻ പാടില്ല. അടക്കവും ഒതുക്കവും ഉള്ളവർ അങ്ങനെയാണത്രേ! മറ്റുള്ളവർ മോശമായി കരുതും മനസ്സ് തുറന്നു ഒന്ന് ഉറക്കെ ചിരിച്ചാൽ!  അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഏതെങ്കിലും മലയുടെ വിജനമായ മണ്ടയിലോ, ആരുമില്ലാത്ത കടൽതീരത്തോ ഒറ്റയ്ക്ക് പോയി ഒന്നുറക്കെ മനസ്സുനിറഞ്ഞു ചിരിക്കാനായി.  എന്നാൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരോടും മിണ്ടണമെന്ന് അച്ഛൻ ഉപദേശിക്കുകയും ചെയ്യും. ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ മോശമായി കാണുന്നവരെ അച്ഛന് തീരെ ഇഷ്ടമല്ലായിരുന്നു. അങ്ങനെയുള്ളവരെ അച്ഛൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ അച്ഛനെ സ്നേഹിക്കാൻ രക്തബന്ധമില്ലാത്ത ഒരുപാട് പെങ്ങമ്മാരും അനിയന്മാരും ചേട്ടന്മാരും അമ്മമാരും അച്ഛന്മാരും ഉണ്ടായിരുന്നു.   പണം കൊണ്ട് പറ്റുന്ന പോ...

മരിക്കാനിറങ്ങിയവൻ (കുഞ്ഞിക്കഥ)

Image
  മരിക്കാൻ ഇറങ്ങിയപ്പോഴാണ് അറിഞ്ഞത് ആത്മഹത്യാക്കുറിപ്പ് എഴുതണമെന്നുള്ളത്. എന്നാപ്പിന്നെ അതിന്റെ ഒരു കുറവ് വേണ്ടാന്ന് വെച്ച് പേപ്പർ എടുത്ത് എഴുതാൻ ഇരുന്നു. നോക്കിയപ്പോ ബുക്കിലെ പേപ്പർ എല്ലാം എഴുതി തീർന്നിരിക്കുന്നു. നോക്കുന്ന ബുക്കിലെല്ലാം ഒരു പേപ്പർ പോലും ഇല്ല. അവസാനം ദൈവസഹായം കൊണ്ട് ഭാഗ്യത്തിന് ഒരു പേപ്പർ കിട്ടി. ഹൊ ഇവിടെയിരുന്ന പേന എന്തിയെ? അല്ലേലും ഒരു സാധനവും വെച്ചയിടത്തു കാണില്ല. അങ്ങനെ തപ്പി തപ്പി അവസാനം തീരാറായത് ഒരെണ്ണം കിട്ടി. ഈ മഷി മതിയാകും. രണ്ടു വരി മതിയല്ലോ. നല്ല കൈയ്യക്ഷരത്തിൽ എഴുതിയാലെ എല്ലാവർക്കും പെട്ടെന്ന് മനസിലാകൂ.  "എന്റെ മരണത്തിൽ ആർക്കും പങ്കില്ല." ഇത് മതി. ഇതിൽ കൂടുതലൊന്നും എഴുതണ്ട. അല്ലേലും കൂടുതൽ വായിക്കാനായി കൊടുക്കേണ്ട ആവശ്യം ഉണ്ടോ? അത് അവരെ ബോറടിപ്പിക്കും. എന്നാ ശരി തുടങ്ങാം. എന്റെ…. യ്യോ.. എന്റെയിലെ 'എ' എങ്ങനെയാ എഴുതുന്നത്?! അയ്യോ… അടുത്ത അക്ഷരങ്ങളേയും അറിയില്ലല്ലോ.! "എന്തുപറ്റി?" "അതെ… പിന്നേ… ഞാൻ… അക്ഷരങ്ങൾ എല്ലാം മറന്നു പോയി." "അതിന് നീ മറന്നതല്ലല്ലോ." "അതെ മറന്നതാ." "ചുമ്മാ കള്ളം ...