Posts

Showing posts from July, 2021

സ്വന്തമാക്കാൻ കഴിയുമോ?

Image
  സ്വന്തം.. എന്താണ് സ്വന്തമായിട്ടുള്ളത്? പ്രാണവായു.... ഒരാൾക്ക് മാത്രം സ്വന്തമാണോ? ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമായതിനെ ഒരാൾക്കായി പിടിച്ചു കെട്ടാൻ പറ്റുമോ? ഈ ഭൂമിയിൽ നിന്നും പ്രാണവായു പിണങ്ങി എന്നുന്നേക്കുമായി പോയാലോ? അങ്ങനെ പോകുമോ? പോയാൽ തന്നെ തിരികെ കൊണ്ടു വരാൻ ആർക്കാണ് കഴിയുക? ജീവിതത്തിലെ സ്വന്തമെന്നു വിശ്വസിച്ച പലതും അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോൾ വിട്ടുകളയാനുള്ള മനസ്സും ആരെങ്കിലും കടമായി തരുമോ? ആദ്യം ഒഴിഞ്ഞു പോകേണ്ടയാൾ 'ആഗ്രഹം' ആണ്. ആഗ്രഹം പടിയിറങ്ങിയാൽ പിന്നെ ഒന്നിനെയും സ്വന്തമാക്കാൻ നോക്കില്ല. 'മനസ്സിനെ' 'സ്വന്ത' ക്കാരിൽ നിന്നും അകറ്റണം. ഇല്ലെങ്കിൽ അവർ തമ്മിൽ യുദ്ധത്തിലാകും. യുദ്ധത്തിന്റെ അവസാനം അവർ തമ്മിൽ കൂട്ടാകും. പടിയിറങ്ങിപ്പോയ 'ആഗ്രഹ'ത്തെ തിരിച്ചു വിളിക്കും. വന്നാലോ.... സ്വന്തമെന്ന പദത്തിന് അർത്ഥങ്ങൾ ഉണ്ടാക്കും. സ്വന്തമാക്കാനാവില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും.. വീണ്ടും.....!!

മീരയുടെ പുലരികൾ...

Image
എന്നും അതിരാവിലെ കിളികളുടെ ശബ്ദം കാതുകളിൽ വരുമ്പോൾ തുടങ്ങും എഴുന്നേൽക്കാനുള്ള മനസ്സിന്റെ വെമ്പൽ. രാവിലെ പഠിച്ചിട്ടു സ്കൂളിൽ പോകാനുള്ളതാണ്. ഇപ്പൊ എഴുന്നേറ്റില്ലെങ്കിൽ സമയത്തിന് സ്കൂളിൽ എത്തില്ല. ഇത്തിരി അല്ല.. ഒത്തിരി മടിയോടെയാണെങ്കിലും എഴുന്നേൽക്കും. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു വരുമ്പോഴേക്കും അമ്മ ചായയും കൊണ്ടു വരും. അതുമായി മീര പഠിക്കാനിരിക്കും. ഉഷസ്സിന്റെ വരവറിയിക്കാൻ പവനന്റെ അകമ്പടിയോടെ തേരിൽ വരുന്ന ദിവാകരൻ തന്റെ പ്രജകൾ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന ഭാവത്തിൽ തല പൊക്കി പതിയെ നോക്കുന്ന നേരം, ദിവാകരന്റെ ബാക്കി ഭാഗം പെട്ടെന്ന് കാണാമെന്ന വ്യാമോഹത്തോടെയും ഒരേ ലക്ഷ്യത്തോടെയും പറക്കുന്ന പക്ഷികളുടെ മത്സരങ്ങളും, അതിനിടയിൽ സൂര്യകിരണങ്ങളുടെ സ്പർശനമുള്ള ബുക്കിലും മറ്റും നോക്കിയുള്ള പഠനവും........ രണ്ട് വർഷം മുൻപ് ഇങ്ങനെയൊക്കെയായിരുന്നു മീരയുടെ പുലരികൾ.! ഇന്നോ... ഉഷസ്സിൽ വരുന്ന പവനനേയും ദിവാകരനെയും മത്സരിച്ചു പറക്കുന്ന പക്ഷികളെയും മീരയ്ക്കു അന്യമാണ്. എങ്ങനെ കാണും? അതിനു അതിരാവിലെ എഴുന്നേൽക്കണ്ടേ? പറഞ്ഞാൽ കേൾക്കില്ല. രാവിലത്തെ അമ്മയുടെ വഴക്ക് മീരയ്ക്ക് താരാട്ടു പാട്ടായാണ് തോന്നുന്നത്....

മുറിവുകൾ ഉണങ്ങുമോ?

Image
എല്ലാവർക്കും ഉണ്ടാകും ഓരോ മുറിവുകൾ. ആരും അറിയാത്ത മുറിവുകൾ. ചിലത് ഉണങ്ങും. ചിലത് ഉണങ്ങാതെയിരിക്കും. ഉണങ്ങാത്തത് ഇടയ്ക്ക് പഴുത്തു പൊട്ടും. അതിലെ പഴുപ്പ് കളഞ്ഞ് വീണ്ടും കെട്ടിവെയ്ക്കും. ആ കെട്ട് എപ്പോൾ അഴിച്ചു നോക്കിയാലും അവിടെ ചോര പൊടിയും. ഇത്തരം മുറിവുകൾക്ക് ആരിലും മരുന്നുണ്ടാകില്ല. അഥവാ മരുന്നുണ്ടായാലോ... ആ മരുന്ന് തികയാതെ വരും. അല്ലെങ്കിൽ അതിന്റെ കാലാവധി കഴിഞ്ഞതായിരിക്കും. തന്റെ മുറിവുകൾ മറ്റുള്ളവരുടെ വെച്ച് നോക്കുമ്പോൾ നിസ്സാരമെന്ന് തോന്നിയാൽ..... മുന്നോട്ട് പോകാനുള്ള ഓരോ ചുവടും നമ്മുടെ മുന്നിൽ വന്നു നിൽക്കും. പിന്നെ ഇടവും വലവും നോക്കാതെ മുന്നോട്ടു പൊയ്ക്കോണം. ഉണങ്ങാത്ത മുറിവിനെക്കുറിച്ചോർത്തു സമയം കളയാതെ അടുത്ത മുറിവ് ഉണ്ടാകാതെ നോക്കുക. പക്ഷേ അപ്പോഴും ഉണ്ടാകും. അന്നേരം മുറിവിന്റെ എണ്ണം കുറയ്ക്കാൻ നോക്കുന്നതാണ് നല്ലത്.!!!

വൈകിയല്ലോ!(കഥ)

Image
 ഒരു കുഞ്ഞു മാലാഖക്കുട്ടി. എല്ലാവരുടെയും കണ്ണിലുണ്ണി. പൊന്നൂ, മുത്തേ, കിളിയേ, തത്തേ അങ്ങനെ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള പേരുകൾ അവൾക്ക് നൽകി. ഏത് പേര് വിളിച്ചാലും അവൾ വിളി കേൾക്കും. പക്ഷേ ഒരു പേരുമാത്രം വിളിച്ചാൽ വിളി കേൾക്കാൻ അല്പം താമസിക്കും. സ്വന്തം പേര്! വല്ലപ്പോഴും കേൾക്കുന്ന ആ പേര് അവൾക്ക് അന്യമാണ്.  പക്ഷേ സ്ക്കൂളിൽ പോയി തുടങ്ങിയതു മുതൽ തന്റെ പേര് വിളിക്കുമ്പോൾ അവൾ ഹാജർ പറയാൻ പഠിച്ചു. മീനാക്ഷി കേൾക്കേ ബന്ധുക്കൾ ഒരിക്കൽ പറഞ്ഞു : "നമ്മുടെ മീനാക്ഷി വെറും മീനാക്ഷിയല്ല.... മധുരമീനാക്ഷിയാണ്."  അവൾ മധുരമീനാക്ഷി ആരാണെന്ന് അന്വേഷിച്ചു. ആരാണെന്ന് അറിഞ്ഞ അവളുടെ തലയിൽ എന്തോ ഒന്ന് കയറി. അതെ... ചെറിയോ.....രു അഹങ്കാരം! പിന്നെ എപ്പോഴും കണ്ണാടിയുടെ മുന്നിലാണ്. കണ്ണാടി നോക്കി നോക്കി നിന്ന മീനാക്ഷിക്ക് താൻ ഏതോ ദിവ്യശക്തിയുള്ള ആളാണെന്ന് തോന്നിതുടങ്ങി. താൻ ദേവിയാണെന്ന് സ്വയം തീരുമാനിച്ചു.  തന്റെ ദിവ്യശക്തി ഒന്നു പരീക്ഷിക്കാൻ തന്നെ മീനാക്ഷി തീരുമാനിച്ചു. കിടക്കാൻ നേരം അവൾ ഉറപ്പിച്ചു. "നാളെ എന്തായാലും ചെയ്തേ പറ്റൂ". തന്റെ ഒരോ ദിവ്യശക്തികളും അവൾ സ്വപ്നം കണ്ടു. വെള്ള...