Posts

Showing posts from September, 2021

ഒറ്റയ്ക്ക് പൊരുതുന്നവൾ (കഥ)

Image
ഒരു വിധിയെ തോൽപ്പിക്കാൻ വേണ്ടി വേറെ വഴിയില്ലാത്തതിനാൽ മറ്റൊരു വിധിയെ തന്നെ തേടി അവൾ. രണ്ടിലും ഒരേ ജഡ്ജിതന്നെയാണ് ഇരിക്കുന്നതെന്നറിഞ്ഞ് തിരികെ നടക്കാനാകാഞ്ഞവൾ പലരിലും സഹായം അഭ്യർത്ഥിച്ചു. സഹായം വാഗ്ദാനം ചെയ്തവർ നിസ്സഹായതയോടെ നിന്നപ്പോൾ, ഗത്യന്തരമില്ലാതെ മൂന്നാമത്തെ വിധിയെ തേടി. പക്ഷെ... അവിടത്തെ ജഡ്ജി വിധി നടപ്പാക്കാൻ വിസ്സമ്മതിച്ചു. സമയമായില്ലാ പോലും..! അവിടെ ഒരു തിരിവെട്ടം കണ്ടു. തനിച്ചാണെന്ന പടച്ചട്ടയും ഉരുക്കാകുന്ന മനസ്സും. രണ്ടും സമ്പത്തായി കൂടിയപ്പോൾ വിജയത്തിലേക്കുള്ള ഓരോ കിളിവാതിലും പതിയെ തുറന്നു. പാതി തുറന്ന വാതിലുകൾ ഏതു നിമിഷവും അടയ്ക്കും എന്ന ബോധത്തോടെ ഓരോ ചുവടും മുന്നോട്ടു വെച്ചു. വെയ്ക്കുന്ന ഓരോ ചുവടും കാലിടറാതെ നോക്കി. അതുകണ്ട് പലരും ആ പാദം പിന്തുടർന്നു. അവഗണനയിൽ നിന്നും അംഗീകാരത്തിന്റെ പൊൻതൂവൽ അവളെ തേടി വന്നു. ഏതു നിമിഷവും കാറ്റത്ത് പറന്നു പോകാൻ കാത്തു നിൽക്കുന്ന ആ പൊൻ‌തൂവലിനെ സംരക്ഷിക്കാനായി അവളുടെ അടുത്ത ശ്രമം. അവഗണിക്കപ്പെടാനും അംഗീകാരം കിട്ടാനും ഒരു മാത്ര മതിയെന്നവൾ അറിഞ്ഞു. രണ്ടിലും കണ്ണുനീരിന് പ്രത്യേക സ്ഥാനം ഉണ്ട്. എന്നും അവളുടെ കണ്ണുനീരി...

യോഗം!

Image
ഗ്രഹങ്ങളുടെ പതിവില്ലാത്ത ഒരു യോഗം ദൈവം വിളിച്ചുകൂട്ടി. എല്ലാവരും പതിവിലും നേരത്തേ എത്തി. പക്ഷെ ഭൂമി കുറച്ചു വൈകിയാണെത്തിയത്. കാരണം പലരും ചോദിച്ചു. എന്നാൽ പറയാനുള്ള ശബ്ദം പോലും ഭൂമിയിൽ നിന്നും ഉണ്ടായില്ല. ദൈവം പറഞ്ഞു : "എങ്ങനെ പറയും?! അവളുടെ നാവിനെ പിഴുത്തെടുത്തിരിക്കുകയാണ്. നിങ്ങളുടെ സഹായം അവൾക്ക് കൂടിയേ തീരൂ." ബുധൻ : "എങ്ങനെ?" ദൈവം : "നീ അനങ്ങണ്ട. ഇവിടെ വേറെ ആൾക്കാരുണ്ട്." അതുകേട്ടു മറ്റുള്ളവർ : "ഞങ്ങൾ എന്താണ് ചെയ്യേണ്ടത് പ്രഭോ!" ഭൂമിയാണതിനു മറുപടി പറഞ്ഞത്. വളരെ പതിഞ്ഞ സ്വരത്തിൽ അവ്യക്തമായി : "എനിക്ക് ശാപമോക്ഷം വേണം." ദൈവം : "എന്റെ മകൾ വിഷമിക്കേണ്ട. എല്ലാത്തിനും ഒരവസാനം വേണം. അതിനുള്ള സമയമായി. എനിക്ക് നിന്നരികിൽ വരാൻ കഴിയില്ല. പൈശാചിക ശക്തികൾ നിറഞ്ഞയിടം എനിക്ക് വാസയോഗ്യമല്ല. ഞാനിവിടം വിട്ടുപോയിട്ട് വർഷങ്ങളായി. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ യോഗം വിളിച്ചത്. " ആകാംക്ഷഭരിതരായി നിന്ന മറ്റു ഗ്രഹങ്ങളോടായി ദൈവം പറഞ്ഞു : "വലുപ്പത്തിൽ ഒന്നാമനായ വ്യാഴത്തിന്റെ നേതൃത്വത്തിൽ നിങ്ങൾ ഗ്രഹങ്ങൾ എല്ലാവരും ഭൂമിയുമായി അതിശക്തമാ...

ഇനിയൊരു ഉദയമോ! (കഥ )

Image
 വീണപൂവ് പോലെ വീണുപോയ ഒരു പൂവായിരുന്നു നളിനി. "ചിരി" അവൾ മറന്നു പോയിരിക്കുന്നു. അതിനാൽ അവളെ പലരും ചിരിപ്പിക്കാനായി ശ്രമിച്ചു. പക്ഷേ എല്ലാം വിഫലമായി. പ്രതീക്ഷകൾ ഓരോ തവണ അവളെ തേടിയെത്തും. എല്ലാത്തിന്റെയും ഒടുവിൽ പ്രതീക്ഷ മാത്രം ബാക്കിയാകും. പിന്നെ പിന്നെ അവൾ പ്രതീക്ഷയുടെ നേരെയുള്ള വാതിലുകൾ കൊട്ടിയടച്ചു. അവൾ അവളുടേതായ പുതിയ ലോകത്തിലേക്ക് നടന്നു കയറി. അവിടെ അവളെ വരവേൽക്കാൻ കുറെ മുഖങ്ങൾ ഉണ്ടായിരുന്നു. പലരെയും അറിയാം. പാതിവഴിയിൽ വെച്ച് പിരിഞ്ഞവർ. വീണ്ടും അവരെ കൂടെ കൂട്ടി. ആ കൂട്ട് അവൾക്ക് കൂടുതൽ കരുത്ത് നൽകി. അവൾ അവരെയാണോ അതോ അവർ അവളെയാണോ കൂടുതൽ സ്നേഹിക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാതായി. മനുഷ്യരുടെ കുലത്തിൽ അല്ലാത്തവരെ അവൾക്ക് വിശ്വാസമായിരുന്നു. അവൾ പതിയെ ചിരിക്കാൻ തുടങ്ങി. അല്ല,... ചിരി അവളെ തേടി വന്നു. ജീവിതത്തിൽ തിരക്ക് വല്ലാതെ കൂടിയാൽ മറവി എന്ന അനുഗ്രഹം ഉണ്ടാകുമെന്ന് നളിനി എങ്ങനെയോ അറിഞ്ഞു. അവൾ ഇപ്പോൾ തിരക്കോട് തിരക്കിലാണ്. ദൂരെ ദൂരെ ദൂരത്തായി..... നിന്നവൻ അവൾ പോലുമറിയാതെ അവളെ സ്നേഹിച്ചു. ഒരിക്കൽ അവൻ അവളെ തന്റെ സ്നേഹം അറിയിച്ചു. ആ സ്നേഹത്തെ അവൾക്ക് സ്വീകരിക്കാൻ ക...

പാതിരാമഴയേതോ!

Image
മഴയെ ഒരുപാട് സ്നേഹിച്ചിരുന്നു. പുഴയുടെ അക്കരെ കാണുന്ന മഴയുടെ വരവിനെ ആർത്തു വിളിച്ചു വരവേറ്റിരുന്ന കുട്ടിക്കാലം. മഴ അടുത്തു വരുന്തോറും ഞങ്ങൾ ഓടും. ഓടിയോടി വീടിന്റെ ഉമ്മറത്ത് എത്തുമ്പോഴേക്കും അവൾ വന്നു തൊട്ടിരിക്കും, കൂടെ അമ്മയുടെ ശകാരവും. കാറ്റിന്റെ ശക്തിയാൽ ചരിഞ്ഞു വരുന്നവൾ ഇടയ്ക്ക് "ജനഗണമന" കേട്ടപോലെ പെട്ടെന്ന് നേരെ നിൽക്കും. ചിലനേരം അട്ടഹാസം. അട്ടഹാസം അവസാനം തേങ്ങലായി മാറും. ചിലപ്പോൾ മൂന്നാംകാലത്തിൽ നിന്നും ഒന്നാംകാലത്തിലേക്കു താളമിട്ടു അവസാനിപ്പിക്കും. അതിനിടയിൽ മാലപ്പടക്കവും അങ്ങിങ്ങ് കതിനയും... അങ്ങനെ ഈ പാതിരാവിൽ മഴയെക്കുറിച്ച് ഞാൻ ആസ്വദിച്ചു എഴുതുമ്പോൾ... വേറിട്ടൊരു അട്ടഹാസം കേൾക്കുന്നു. മഴയല്ലല്ലോ അട്ടഹസിക്കുന്നത്... അത് അടുത്ത വീട്ടിലെ താമസക്കാരിയുടേതാണല്ലോ..! ആദ്യം ഒന്നു ഞെട്ടി.. പിന്നെ ഞെട്ടലോട് ഞെട്ടൽ ആയിരുന്നു. അട്ടഹാസത്തിന്റെ ഒടുവിൽ ഒരലർച്ച കേട്ടു. ഒന്നല്ല രണ്ടു തവണ. അത് ഒരു ആണിന്റെ അലർച്ചയായിരുന്നു.! അവർ തമ്മിലുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിന് കൊടുത്ത അതിശക്തമായ തിരിച്ചടിയുടെ പ്രകമ്പനം ആണ് പുറത്തേക്കു വന്നത്. അതുകേട്ട എന്റെ സകല ധൈര്യവും ചോർന്നു പോയ...