Posts

Showing posts from April, 2022

തീരത്തൊരു തോണി

Image
തീരത്തേക്ക് അടുക്കുന്ന കപ്പൽ പെട്ടെന്ന്  മുങ്ങാൻ പോയാൽ, കപ്പലിൽ നിന്നും ചാടുന്നതിനു മുന്നേ ചുറ്റിനും ഒരുവട്ടമെങ്കിലും നോക്കിയിരിക്കും. എങ്ങാനും ഒരു ചെറുതോണി ദൂരെ നിന്നും വരുന്നുണ്ടോ എന്നറിയാൻ. അഥവാ ഉണ്ടെങ്കിൽ, അതിങ്ങ് എത്തുന്നതിനു മുന്നേ കപ്പൽ മുങ്ങിയാലോ! വെള്ളത്തിൽ വീണിരിക്കും. നീന്തലറിയാത്തതിനാൽ തോണി അടുത്തേക്ക് വരണം. മുങ്ങിത്താഴുന്നയാളെ തോണിക്കാരൻ കണ്ടില്ലെങ്കിലോ? മുങ്ങുന്നയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ തോണിക്കാരന്റെ കണ്ണിൽ അയാൾ പെട്ടിരിക്കും. പക്ഷേ തോണിക്കാരൻ അയാളെ കാണേണ്ടതല്ലേ? കാരണം വലിയൊരു കപ്പൽ മുങ്ങിത്താഴുമ്പോൾ കാഴ്ചശക്തിയുള്ള ആയിരിക്കുമല്ലോ തോണിക്കാരൻ...? ഇയാൾക്ക് ഊഹിക്കാമല്ലോ കപ്പലിൽ നിന്നും ആരെങ്കിലും വെള്ളത്തിൽ വീണിരിക്കുമെന്ന്. അവരെ അവിടെ അന്വേഷിക്കാമല്ലോ? തീരം കാണാതെ തിരയിൽപ്പെട്ട് നീന്തൽ അറിയാതെ മുങ്ങിത്താഴുന്ന പലരിലേക്കും ചെറുതോണിയുമായ് ചെന്നവരെ രക്ഷിക്കാൻ ഓരോ തോണിക്കാരനും കഴിയട്ടെ. ✍️ഷൈനി 

കൊടുക്കേണ്ടി വന്നു!

Image
എന്നാ പിന്നെ ഉണ്ടാക്കിയാലോ? മോനും കൊടുക്കാം. എത്ര നാളായി കഴിച്ചിട്ട്. പുളിയുള്ളതിനാണ് കൂടുതൽ രുചി. പക്ഷേ പുളിയുള്ള തൈര് എന്നെ പേടിപ്പിക്കും. കുറച്ചെടുത്തു നക്കി നോക്കി. ഇല്ല.... പുളി തീരെയില്ല.  ചെറുപ്പത്തിൽ ചോറിന്റെ കൂടെ നല്ല കട്ട തൈരും തേങ്ങാചമ്മന്തിയും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. ഇല്ലെങ്കിൽ പിന്നെ സാമ്പാർ. ഇപ്പോ സാമ്പാറിനോട് അത്രയ്ക്ക് വലിയ താല്പര്യമില്ല. തൈരിന്റെ കാര്യത്തിൽ ഏഴയലത്ത് ചെല്ലാൻ പറ്റില്ല. ചെന്നാൽ ജലദോഷം വന്നിട്ട് മറ്റുള്ളവർക്ക് ദോഷമായി തീരൂ... ല്ലേ!  പിന്നെ ചമ്മന്തി - അതിപ്പോഴും ജീവനാണ്. അക്കാര്യത്തിൽ എന്റെ മോനും പെരുത്തിഷ്ടം.  എന്നാ പിന്നെ ഒട്ടും സമയം കളയണ്ട. ഒരു ഗ്ലാസ് എടുത്തു. അതിൽ പുളിയില്ലാത്ത തൈര് ഒഴിച്ചു. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി. കുറച്ചെടുത്ത് നാക്കിൽ തൊട്ടു. ആഹാ!... എന്താ... രുചി. പക്ഷേ പണ്ട് കഴിച്ച പുളിയുള്ള തൈരിന്റെ അത്രയും ഇല്ല. എന്നാലും അതിനെ വായിൽ തോന്നിയ പേരിട്ടില്ല. പണ്ട് ലീലാന്റി പറഞ്ഞ 'ലെസ്സി' എന്ന പേരുമായി ഞാനും മോനും കഴിച്ചു.  പിറ്റേന്നായപ്പോൾ എന്നോട് എന്റെ മൂക്ക് പിണങ്ങാൻ തുടങ്ങി. ഞാൻ കാ...

ചില്ലു ജാലകത്തിനപ്പുറം (കഥ)

Image
  "ചില്ലു ജാലകത്തിനപ്പുറം...... മം.. മം... ആഹാ... ഹാ... ആ........അമ്മേ.....!! ഓഹോ അപ്പുറത്തേക്ക്  പോയോ?! വാതില് തുറന്നിരിക്കുന്നത് അറിയാതെ അപ്പുറത്തെ കാഴ്ചകൾ കാണാൻ ഓടി വന്നതാ. ഇനി അപ്പുറത്തെ കാഴ്ചകൾ അപ്പുറത്തിരുന്നു കണ്ടോ.  പാട്ടുപാടി പരിസരം മറന്ന് ഓടി നടന്നാൽ ഇതു പോലിരിക്കും. അല്ല.... ഞാൻ ഇതാരോടാ പറയുന്നത്?! ഇവിടെ ആരുമില്ലല്ലോ?!  ഞാൻ മാത്രമല്ലേ ഉള്ളത്. അപ്പോ വീണത് ആരാ? ഞാനല്ലേ?! ഭാഗ്യം! ആരും കണ്ടില്ല. അല്ലേലും ഈ ചില്ലിട്ട വാതിലുകളും കണ്ണുകളും തമ്മിൽ എന്തോ...രു കുഴപ്പമുണ്ട്. തുറന്നു കിടക്കുകയാണെങ്കിൽ അടഞ്ഞിരിക്കുകയാണെന്ന്  തോന്നും. അടഞ്ഞു കിടക്കുകയാണെങ്കിൽ തുറന്നു കിടക്കുകയാണെന്ന് തോന്നും. ഈ തോന്നലുകൾ എല്ലാം തോന്നിപ്പിക്കാതെ നേരായ മാർഗ്ഗത്തിൽ കൊണ്ടു പോകാൻ ഈ കണ്ണും തലയ്ക്കകത്തുള്ള ആളും  വിചാരിച്ചാൽ നടക്കില്ലേ? അതെങ്ങനെയാ... കാണേണ്ടത് കാണില്ല. കണ്ടാലും തലയ്ക്കകത്ത് ഉള്ളയാൾ നേരായ നിർദ്ദേശം കൊടുക്കണ്ടേ? പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുക. പലരുടെയും  അവസ്ഥ ഇതു തന്നെ. എന്നിട്ട് വീണവർക്കുണ്ട് കുറ്റം!! ✍️ഷൈനി  This is the body of your ...

ഇതാണോ ആ നിറങ്ങൾ?

Image
അറിയാനായി ആഗ്രഹമെന്നോ അറിയണമെന്നെന്തിനീ വാശി അറിഞ്ഞിടത്തോളം മനസ്സും അറിയുന്നീ ജീവിതമെന്നും ആരുടേതായാലും തന്നെ ഇരുളും വെളിച്ചവും തന്നെ. ഇരുളെന്നാൽ കറുപ്പല്ലേന്ന്? ഉണ്ടെന്നറിയാത്തവരുണ്ടോ? ഉണ്ടെന്നറിയുന്നവരാണെങ്ങും  ഉരുകുന്ന മനസ്സിലാവെട്ടമായത് ഏതും ആ വെള്ള നിറമല്ലേ? ഏറ്റു പറയുന്നു ഞാനിന്നെന്നും കറുപ്പും വെളുപ്പും നിറഞ്ഞാജീവിതം കണ്ടാലും കൊണ്ടാലും മനസ്സിലാകില്ല കണ്ടറിയുമ്പോഴോ മാഞ്ഞു പോകുന്നു കൊണ്ടറിഞ്ഞതോ മായാതിരിക്കുന്നു! എന്നിട്ടും ജീവിക്കാൻ വാശിയുമായി  എങ്ങും ജീവിതങ്ങൾ മാത്രം!! ✍️ഷൈനി 

ഒരു തിരി വെട്ടം

Image
  എന്റെ കുട്ടിക്കാലം. ഞാനന്ന് രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു. ഒരു അവധിക്കാലത്ത്, ആദ്യമായി എന്റെ അച്ഛനെയും അമ്മയെയും പിരിഞ്ഞ് എന്റെ ഒരു ബന്ധുവായ കൊച്ചപ്പന്റെ വീട്ടിൽ പോയി. അവിടത്തെ അമ്പലത്തിലെ ഉത്സവം കാണാനാണ് പോയത്. നഗരക്കാഴ്ചകൾ കണ്ടു മടുത്ത എനിക്ക് അന്നും ഇന്നും ഗ്രാമത്തിന്റെ വശ്യത എന്നെ വല്ലാതെ ആകർഷിക്കും. അന്ന് കൊച്ചപ്പന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. ഉത്സവം കാണാൻ പോകുവാ. അതിന്റെ സന്തോഷം വേറെ. പോകുന്ന വഴിയിലെ എല്ലാ കാഴ്ചകളും എന്റെ കണ്ണ് ഒപ്പിയെടുത്തു. പുറകോട്ടു പോകുന്ന മരങ്ങളെയും കൂടെ വരുന്ന മേഘങ്ങളെയും നോക്കുന്ന ഞാൻ ഇടയ്ക്ക് വണ്ടി ഓടിക്കാനും മറന്നില്ല. അതിനിടയ്ക്ക് കണ്ടക്ടർ ബെല്ലടിച്ചപ്പോൾ കൊച്ചപ്പൻ എന്നോട് പറഞ്ഞു : " മതി. ഇനി അവർ വണ്ടി ഓടിക്കട്ടെ, മോള് വാ നമുക്ക് ഇവിടെ ഇറങ്ങാം." വണ്ടി ഓടിച്ചതിന്റെ നന്ദിസൂചകമായി കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി നടന്നു. ഒരു ഇറക്കമിറങ്ങി മുന്നിൽ കാണുന്നത് വിശാലമായ വയൽ. ചരടു പൊട്ടിയ പട്ടം പോലെ ഞാൻ ആ വയലിൽ കൂടി ഓടി. എന്റെ കണ്ണുകൾക്ക് കൊടുക്കാവുന്ന ഏറ്റവും സുന്ദ...

ദൈവത്തിന്റെ സ്വന്തം നാട്

Image
 അഹിന്ദുവായി പോയത് കൊണ്ട് മൻസിയ എന്ന കലാകാരിക്ക് വീണ്ടും ഒരു അപമാനം കൂടി ഉണ്ടായിരിക്കുന്നു. പ്രിയപ്പെട്ട കലാകാരി, കലയെ സ്നേഹിക്കുന്നവർ മതത്തെ സ്നേഹിക്കാത്തവർ നിന്റെ കൂടെ എന്നും ഉണ്ടാകും.  കൂടൽമാണിക്യക്ഷേത്ര ഭാരവാഹികളെ നിങ്ങൾ ആരെയാണ് പൂജിക്കുന്നത്? ഇടയ്ക്ക് ആ ആൾ അവിടെയുണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. പക്ഷേ നോക്കുന്നത് അകക്കണ്ണ് കൊണ്ടായിരിക്കണം. അവിടെ വരുന്ന "മാണിക്യങ്ങളെ" തിരിച്ചറിയാത്തവരെ.... ഹിന്ദുവായി പിറന്നവർ എന്ന് അഹങ്കരിക്കാതെ മനുഷ്യൻ എന്ന സത്യത്തിലേക്ക് തിരിയുക. കലാകാരന്മാരിൽ മതത്തെ കാണാതിരിക്കൂ.... ഞാനൊരു ഹിന്ദുവാണ് എന്ന് പറയാൻ ഇപ്പോൾ ലജ്ജ തോന്നുന്നു.  പണ്ട് ഡാൻസ് പഠിച്ചിരുന്ന കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ചിരുന്നവർക്ക് മതത്തിന്റെ പേരിൽ ചോറ്റാനിക്കര അമ്പലത്തിലും എറണാകുളം ചിറ്റൂർ ക്ഷേത്രത്തിലും കളിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. പക്ഷേ ചിലർ ഹിന്ദുക്കളുടെ പേരിട്ട് ഈ അമ്പലത്തിൽ കയറി കളിച്ചിട്ടുമുണ്ട്.  അത്ഭുതമെന്നു പറയട്ടെ... ആ അമ്പലങ്ങളിൽ ഒന്നും ഹിന്ദുവായ എനിക്ക് കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എപ്പോഴും ഓരോ തടസ്സങ്ങൾ വരും. അവിടത്തെ കടുത്ത ഭക്ത...