Posts

Showing posts from May, 2022

മന്ത്രവാദി (കഥ )

Image
 പണ്ട് അച്ഛനും അമ്മയും പറഞ്ഞു തന്ന കഥയാണ്. നടന്ന കഥയാണെന്നും പറയുന്നു.  ഒരിക്കൽ ഒരു മന്ത്രവാദി ബാധ ഒഴിപ്പിക്കാൻ ഒരിടം വരെ പോയി. ബാധയെല്ലാം ഒഴിപ്പിച്ച് തിരികെ പോകാൻ നോക്കിയപ്പോൾ നേരം ഒരു പാട് വൈകി. കേമനായ മന്ത്രവാദി ഒട്ടും വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ചു. വീടെത്താൻ കുറച്ചധികം ദൂരം ഉണ്ട്. റോഡിൽ എങ്ങും സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല. മന്ത്രവാദിയുടെ കയ്യിൽ ഒരു ചൂട്ട് ഉണ്ട്. അതിന്റെ അരണ്ട വെളിച്ചത്തിലാണ് മൂപ്പരുടെ നടത്തം. കൂടെ തോളത്ത് ഒരു സഞ്ചിയിൽ പൂജ കഴിഞ്ഞ് ബാക്കി വന്ന അവിലും മലരും എല്ലാം ഉണ്ട്.  മന്ത്രവാദി നടന്ന് നടന്ന് ഒരു കാട്ടുവഴിയിൽ എത്തി. നിശബ്ദമായ ആ വഴിയിൽ കൂടി നടക്കുന്ന മന്ത്രവാദിയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനിടയ്ക്ക് മന്ത്രവാദി നടക്കുന്നത് കൂടാതെ മന്ത്രവാദിയുടെ പുറകിൽ വേറൊരു കാലൊച്ച കേൾക്കുന്നു. മന്ത്രവാദി ഒന്നു നിന്നു. അന്നേരം കാലൊച്ച കേൾക്കുന്നില്ല. വീണ്ടും മന്ത്രവാദി നടന്നു. അപ്പോൾ വീണ്ടും അതേ ഒച്ച കേൾക്കുന്നു. മന്ത്രവാദി ഒരിക്കൽ കൂടി  നിന്നു. അപ്പോൾ ആ ശബ്ദവും നിന്നു. വീണ്ടും അയാൾ നടന്നു. അന്നേരം ആ ശബ്ദം ...

അരമണിക്കൂർ

Image
 ആദ്യമായി കാണുന്നതല്ല. ആ ചുവന്ന ഉടുപ്പിട്ട കുളിക്കാത്തതിനെ. ഇപ്പൊ കൊറോണ ആയതിനു ശേഷം  കുളിച്ചിട്ടാണ് കയറുന്നത്. എന്നാലും പേടിയാണ്. കുഴപ്പമൊന്നുമില്ലല്ലോ എന്ന് പലതവണ ആവർത്തിച്ചാലും പേടിക്ക് ഒരു കുറവുമില്ല. അല്ലേലും സമയമില്ലാ സമയത്തായിരിക്കും ഈ ഭയം വണ്ടി കയറി വരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുമോ? ആ...!  അല്ലെങ്കിലും ഭയക്കണ്ടേ? അനാവശ്യ ധൃതി അപകടങ്ങൾക്ക് വഴി തുറക്കും. എന്റെ ഭയത്തെ ഞാൻ ബഹുമാനിക്കുന്നു. ഇനിയിപ്പോ അങ്ങനെയും പറയാം.  രാവിലെ ധൃതി പിടിച്ച് എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ആയിരിക്കും ഐശ്വര്യമായി ഗ്യാസ് തീരുന്നത്. നിറഞ്ഞ കുറ്റി അപ്പുറത്ത് തന്നെയുണ്ട്. 5 മിനിറ്റിന്റെ കാര്യമേയുള്ളൂ. പക്ഷേ ഞാൻ അത് അരമണിക്കൂർ ആക്കും.  കാലിക്കുറ്റിയിൽ നിന്നും വേഗം തന്നെ റെഗുലേറ്റർ മാറ്റാം. അതിന് ഒട്ടും സമയം വേണ്ട. പിന്നെ ആ റെഗുലേറ്റർ പുതിയ കുറ്റിയിലേക്ക് കടക്കാൻ നേരം എന്റെ മുഖത്തേക്ക് ഒന്നു നോക്കും. അന്നേരം വിറയാർന്ന കൈകളാൽ നാണത്തോടു കൂടി കുറ്റിയുടെ തലമണ്ടയിലേക്ക് പതുക്കെ കുത്തിയിറക്കും.  പിന്നെ കുറച്ചു നേരം ആ സൗന്ദര്യം  ആസ്വദിക്കും. ഇല്ല... വരേണ്ട ആൾ ...

ഒറ്റക്കൊരു കാട്ടിൽ (കഥ)

Image
 കാട് ഇഷ്ടപ്പെട്ടു. ആ കാട്ടിൽ ചെന്നപ്പോൾ നിറയെ പൈൻമരങ്ങൾ. ഒരറ്റത്തു നിന്ന് പൈൻ മരങ്ങളുടെ എണ്ണം എടുക്കാൻ തുടങ്ങി. എണ്ണിയെണ്ണി എണ്ണം തെറ്റാനും തുടങ്ങി. വീണ്ടും എണ്ണാനായി തീരുമാനിച്ചു. ആദ്യം എണ്ണി തുടങ്ങിയ പൈൻമരത്തെ അന്വേഷിച്ചു പോയി. അന്വേഷിച്ചു അന്വേഷിച്ചു പോയ കാലുകൾക്ക് വേദനിക്കാൻ തുടങ്ങി.  അന്വേഷണം അവസാനിപ്പിച്ച് തിരികെ പോകാമെന്ന് വിചാരിച്ചപ്പോൾ, അതാ... കൂട്ടുകാരൻ കാകൻ കൂട്ടിനായി കൂടെ വന്നു വഴി കാണിച്ചു തന്നു. കാകൻ കാണിച്ച വഴിയെ നടന്ന് നടന്ന് ചെന്നപ്പോഴതാ..!  വീണു കിടക്കുന്നു ആദ്യത്തെ പൈൻമരം! ആ മരത്തിന് കൂട്ടിനായി രണ്ടാമത്തെയും മൂന്നാമത്തെയും പൈൻമരങ്ങൾ താഴെ കിടക്കുന്നു.  അവർക്ക് കൂട്ടായി നാലാമത്തെ പൈൻമരം മനസ്സില്ലാമനസ്സോടെ വീഴാൻ നിൽക്കുന്നു. വീഴ്ത്താൻ ഓങ്ങിയ കോടാലിയുടെ ഉടമയെ ഞൊടിയിടയിൽ തുമ്പിക്കൈയ്യാൽ എടുത്ത് ദൂരേക്കെറിഞ്ഞു. പിന്നെ എന്നും ആ കാടിന് കാവലായി ആ കരിവീരൻ നിന്നു.  ആ കരിവീരനെ നോട്ടമിട്ട് ഇരുകാലികൾ ഒരു നാൾ കൂട്ടമായ് ആ കാട്ടിലെത്തി കെണി വെച്ചു. ആ കെണിയിൽ അറിയാതെ വീണു പോയി ആ കാവൽക്കാരൻ!  കരഞ്ഞ് കലങ്ങിയ മനസ്സുമായ...

ആംബുലൻസ്

Image
" ആ " വെച്ച് തുടങ്ങുന്ന വായന ആ വായന കേട്ടാൽ നെഞ്ചിടിക്കും ആർക്കുവേണ്ടിയും വായിക്കുമല്ലോ ആര് കേട്ടാലും വഴി മാറുമല്ലോ അന്നേരാർക്കോ വേണ്ടി പ്രാർത്ഥന ആ ശബ്ദമൊന്നു കേട്ട നേരമത് അടുക്കുന്തോറും അക്ഷരങ്ങളെല്ലാം ആ കണ്ണാടിയിൽ തെളിഞ്ഞാൽ അകലേക്ക് ഒഴിഞ്ഞുമാറുമുടനെ ആരെയും കൂസാത്ത വണ്ടികളും ആംബുലൻസ് സാരഥിയെന്നും ആശ്വാസമേകുന്ന മാലാഖയല്ലേ  നൂറ്റിരണ്ട് കുത്തിയാൽ വരുമല്ലോ  നൂറിൽ പറപ്പിച്ചുടനെയെങ്ങും  നിസ്വാർത്ഥ സ്നേഹത്തിന്നുടമകളെ  നിങ്ങളും ആ ജീവന്റെ രക്ഷകർ. ✍️ഷൈനി 

വീടായിരുന്നു

Image
 ഒരിക്കൽ ഇതൊരു വീടായിരുന്നു. ഒരു കൂട്ടുകുടുംബം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിനെ മറികടക്കാൻ വലിയ ആഘോഷങ്ങളും, സ്നേഹവും, ത്യാഗവും നിറഞ്ഞ ഒരു കൂട്ടുകുടുംബം. ഐക്യം ആയിരുന്നു ആ കൂട്ടുകുടുംബത്തിലെ മുഖമുദ്ര.  ഇന്ന് ആ കൂട്ടുകുടുംബത്തിൽ ഉള്ളവർ കാളകൂടവിഷം ചീറ്റുന്ന ഉഗ്രസർപ്പങ്ങളെ കൊണ്ട് പൊറുതി മുട്ടുന്നു. വിഷബാധയേറ്റ് പലരും മയങ്ങി വീഴുന്നു. വീഴ്ചയിൽ നിന്നും എഴുന്നേൽക്കുന്നവർ മറ്റൊരു വിഷസർപ്പമായി മാറുന്നു. ഈ സർപ്പങ്ങളെ അടിച്ചിറക്കാൻ കഷ്ടപ്പെടുന്നു മറ്റു കുടുംബാംഗങ്ങൾ.  വർഗീയവിഷം ചീറ്റുന്നവർക്കിടയിൽ തന്റെ കുടുംബത്തിലെ സമാധാനവും ഐക്യവും തിരികെ വേണമെന്ന് അപേക്ഷിക്കുന്ന ഭാരതാംബയ്ക്ക് ഒരിക്കൽ ഒരു ഭാഗം വെയ്ക്കൽ കഴിഞ്ഞതിനെ ക്ഷീണം ഇപ്പോഴും ഉണ്ട്. സ്വന്തം പേര് പോലും പറയാൻ ഭയക്കുന്നവരുടെ കാടായി മാറിയിവിടം. ✍️ഷൈനി