Posts

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

Image
(ഭാഗം 5) " ഭഗവാനേ... ഇതിനുള്ള മറുപടി ഞാൻ നേരത്തെയും തന്നതാ." " എന്ത്? നീ വേഗം പറയുന്നുണ്ടോ? " " പറയുകയാണല്ലോ..  ഇടതൂർന്ന കാടുകൾ കാണുമ്പോൾ ചില മനുഷ്യർക്ക് ഒരു പ്രത്യേക അസുഖം വരും. ഫുട്ബോൾ ആരാധകർ അവരുടെ തലയിൽ ചിത്രങ്ങൾ പണിയുന്നത് പോലെ, ഈ കാടുകൾ കാണുമ്പോൾ അവർക്ക് തോന്നും അവിടെ ചിത്രങ്ങൾ വരയ്ക്കാൻ. " "അതായത്?" " അത് തന്നെ. മരം മുറിച്ചു കളഞ്ഞ് അവിടെ മരുഭൂമിയാക്കി ആഹ്ലാദിക്കുന്നവരുടെ കാര്യം തന്നെയാ.." " അങ്ങനെയായാൽ മരങ്ങൾക്ക് ഓടാനേ നേരമുണ്ടാവുകയുള്ളൂ. ഒരു സ്ഥലത്തും അടങ്ങി ഒതുങ്ങി നിൽക്കാൻ നിന്നെ പോലുള്ളവർക്ക് പറ്റുന്നില്ല. ഇനി അവരെയും കൂടി അങ്ങനെയാക്കണോ?" " എന്നാ വേണ്ട. പകരം ചില സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്. അതായാലും മതി. " " എന്താണ്?" " അവരെ ഉപദ്രവിക്കാൻ ആരു വരുന്നുവോ... അവരെ യമലോകത്തേക്ക് പറഞ്ഞു വിടാൻ ഈ മരങ്ങൾക്ക് കഴിയണം. " " ചുരുക്കിപ്പറഞ്ഞാൽ മരങ്ങളെ തൊട്ടാൽ...  മരങ്ങളാൽ അവർ യമലോകത്ത് എത്തണം. അല്ലേ? " "അതുതന്നെ... ഇനി പറ. എനിക്ക് വട്ടാണോ? ...

വരും.. വരാതിരിക്കില്ല ( ഭാഗം 4)

Image
(ഭാഗം 4) "അങ്ങനെയാണെങ്കിൽ കല്യാണം കഴിച്ചവർ ഗർഭിണിയായാൽ?" " അവിടെ കുറച്ച് ഇളവുണ്ട്." " എന്ത് ഇളവ്? " " ദമ്പതികൾ ഒരു പോലെ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... എങ്കിൽ, ഭാര്യ ഗർഭിണിയായ നാൾ തൊട്ട് അവളെ സംരക്ഷിക്കുന്നു....  എങ്കിൽ, ആത്മാർത്ഥമായി ആ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ആളാണ്... എങ്കിൽ... പ്രസവ വേദന സ്ത്രീക്ക് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ... പ്രസവവേദന മുഴുവനും സ്ത്രീക്ക് കൊടുക്കണ്ട. പകുതി വേദന ഭർത്താവിനും കൊടുക്കുന്നത് നല്ല തന്നെയാ. " " അതെന്തിനാ?!" " ഇല്ലെങ്കിൽ ഇവർ വിശ്വസിക്കില്ല. കാരണം പ്രസവ വേദന ആണുങ്ങൾക്ക് കണ്ടതും കേട്ടതും ആണ്. അനുഭവം അവർക്ക് ഇല്ലല്ലോ. അവർക്കും ആ അനുഭവം ഉണ്ടാകണം. " " എന്നാലും വേണോ? " " വേണം വേണം.. ആണിനെ പ്രസവിക്കുന്നതും സ്ത്രീ അല്ലേ? അവരുടെ അമ്മ അനുഭവിച്ച വേദന അവരും കുറച്ച് അറിയണം. അന്നേരം ആ അമ്മയോട് കുറച്ചു കൂടുതൽ സ്നേഹം അവർക്ക് തോന്നട്ടെ. " " അതു കൊള്ളാം. " "ഞാൻ പറഞ്ഞില്ലേ... ചില ഗുണങ്ങൾ ഉണ്ടെന്ന്. ദൈവത്തിന് ഒന്നും അറിഞ്ഞു കൂ...

വരും.. വരാതിരിക്കില്ല (ഭാഗം -3)

Image
(ഭാഗം 3) മക്കളുടെ വിഷമങ്ങൾ  അഭിമാനം മൂലം നാട്ടുകാർ അറിയാതിരിക്കാനായി അടുത്ത ശ്രമം. എന്തു വന്നാലും "സഹിക്കണം" എന്നൊരു വാക്ക് മക്കളുടെ ചെവിയിൽ ഓതിക്കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും. ഓതി കൊടുക്കുന്നത് അപ്പാടെ വിഴുങ്ങി ജീവിച്ച മക്കളുടെ ചേതനയറ്റ ശരീരം കാണുമ്പോൾ അവരുടെ മരണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന രീതിയിൽ നിൽക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.!! " സഹിക്കാൻ" പറഞ്ഞവരുടെ നാവിൽനിന്നും നിർത്താതെയുള്ള "സഹതാപ" വാക്കുകൾ ദിവസങ്ങളോളം.! ഈ കല്യാണ നാടകങ്ങൾക്ക് അറുതി വരുത്താൻ ഓരോ നിയമങ്ങളും കൊണ്ടു വരുന്നുണ്ട്. അതെല്ലാം മിക്കപ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാണ്. ഇതിനൊരു മാറ്റം കൊണ്ടു വരാൻ ഭഗവാനേ പറ്റൂ ... " " എനിക്ക് ഇതിൽ എന്ത് മാറ്റം കൊണ്ടു വരാൻ പറ്റും? " " ഞാൻ പറഞ്ഞതു പോലെ ഭഗവാനങ്ങ് ചെയ്താൽ മതി. " " എന്നാ നീ പറ. " " സ്ത്രീധനം ചോദിക്കാതെ ഇരിക്കണമെങ്കിൽ, സ്ത്രീധനം ചോദിക്കുന്ന ആ നിമിഷത്തിൽ അവരുടെ സ്വത്തുക്കളും സംസാരശേഷിയും കേൾവി ശക്തിയും കാഴ്ച ശക്തിയും ഇല്ലാതാക്കണം. " " എന്നു വെ...

എനിക്ക് നഷ്ടവും നിനക്ക് ഉപദേശവും

Image
(ഇത് കഥയല്ല.. ഇന്നലെ (1- 12- 2022) നടന്നത്) "അമ്മേ... ഇന്ന് ടീച്ചർക്ക് പൈസ കൊടുക്കാൻ പറ്റിയില്ല ." " അതെന്താ? " " ബാഗിൽ പൈസ നോക്കിയപ്പോൾ കിട്ടിയില്ല." " എന്തോന്ന്..? രാവിലെ നിന്റെ ബാഗിൽ ഞാൻ കണ്ടതാണല്ലോ?!" " ആണോ അമ്മ കണ്ടതാണോ?!" " കൊച്ചേ... നീ ആ ബാഗിൽ മര്യാദയ്ക്ക് നോക്കിക്കേ. അതിനകത്ത് ഉണ്ടാകും." " ഇല്ല അമ്മേ ബാഗ് സ്കൂളിൽ വച്ച് നോക്കിയതാ... കണ്ടില്ല. "  "എന്നാ താഴെ വീണു പോയിട്ടുണ്ടാകും."  "അവിടെയെല്ലാം നോക്കി കണ്ടില്ല."  "എന്നാ ആരോ എടുത്തിട്ടുണ്ട്. ടീച്ചറോട് പറഞ്ഞേ പറ്റൂ."  കുറച്ചു കഴിഞ്ഞ്..  "കണ്ണാ ഞാൻ ടീച്ചറോട് പറഞ്ഞിട്ടുണ്ട്."  "അവനെ ഞാൻ.... ആരായാലും നല്ല തല്ലു കൊടുക്കണം."  "കണ്ണാ അങ്ങനെ പറയരുത്."  "പിന്നെ തെറ്റ് ചെയ്താൽ ശിക്ഷ വേണ്ടേ.?"  "വേണം, പക്ഷേ ഇവിടെ ഇപ്പോൾ വേണ്ട."  "ങേ..! അതെന്താ അമ്മയെന്താ ഈ പറയുന്നത്?"  "വിച്ചൂ...മോനെ... നിന്നെപ്പോലെ ഒരു കുട്ടിയാണ് ഈ പൈസ എടുത്തത്. അവനോ അവളോ ആകാം. ആരായാലും നമ്മളോ നിന്...

ആത്മാവ്

Image
ഞാൻ എഴുതിയ  'ആത്മാവ്' എന്ന  ഹൈക്കു വായിച്ചിട്ട് പലർക്കും അതിന്റെ ശരിയായ അർത്ഥം അല്ലെങ്കിൽ ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് മനസ്സിലായിട്ടില്ല.  ഒരു ആത്മാവ് ഒരു എഴുത്തുകാരനോട് പറയുന്നതായിട്ടാണ് ഹൈക്കുവിൽ. എന്റെ കാഴ്ചപ്പാടിൽ മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങളിലും ഉണ്ട് ആത്മാവ്. കാടിന്, പുഴയ്ക്ക്, വായുവിന് അങ്ങനെ കാണുന്ന എന്തിലും ഞാൻ കാണുന്നു ആത്മാവിനെ. ഒരുദാഹരണം പറഞ്ഞാൽ, കൂട്ടിലുള്ള ഒരു പക്ഷിയെ കാണുമ്പോൾ നമുക്ക് അതിനെ മനോഹരമായി ശബ്ദിക്കുന്ന കാണാൻ ഭംഗിയേറിയ ഒരു പക്ഷി മാത്രം. ഭക്ഷണവും വെള്ളവും എല്ലാം അതിന് കിട്ടുന്നുണ്ട്.  പക്ഷേ ഈ ഭൂമിയിൽ യഥേഷ്ടം  പറന്നു നടക്കാനുള്ള അതിന്റെ അവകാശത്തെ, അതിന്റെ സ്വപ്നത്തെ എല്ലാം ഇല്ലാതാക്കിയാണ് ആ പക്ഷി ആ കൂട്ടിൽ കിടക്കുന്നത്. അതിനെതിരെ ആ പക്ഷിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ സ്വർണ്ണക്കൂട്ടിൽ  ആ കിളി ചത്തതിന് തുല്യമല്ലേ കിടക്കുന്നത്.!?  കാട്ടിൽ നിന്നും നാട്ടിലേക്ക് പറിച്ചുനട്ട കരിവീരൻ പല ഉത്സവങ്ങൾ പോലുള്ള ആഘോഷങ്ങളിൽ ഗത്യന്തരമില്ലാതെ നിശബ്ദനായി ആടയാഭരണങ്ങൾ അണിഞ്ഞ് അസഹ്യമായ ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും നടുക്ക് ...

വരും വരാതിരിക്കില്ല (ഭാഗം 2)

Image
(ഭാഗം 2) " ഇതൊക്കെ പെട്ടെന്ന് മാറ്റണം എന്ന് പറഞ്ഞാൽ.... അത് ഉടനെ നടക്കില്ല. പീഡനങ്ങൾ ഭൂമിയിൽ എന്നും ഉണ്ട്. ഇതിന് എന്റെ കൈയ്യിൽ ഇപ്പോൾ മരുന്നില്ല. മരുന്ന് കൈയിലുള്ള വേറെ ആരെയെങ്കിലും നീ വിളിക്കൂ. " " ഇതെന്താ പണ്ട് സർക്കാർ ഓഫീസിൽ ചെന്നത് പോലെ എന്നോട് ഇപ്പോൾ ഇങ്ങനെ പറഞ്ഞത്? അടുത്ത ആളും ഇതു പോലെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? പറ്റില്ല.  എനിക്കിപ്പോൾ തന്നെ വരം വേണം. " " വരം വല്ല മരത്തിലും ഉണ്ടോന്ന് നോക്ക്. അങ്ങനെയാണെങ്കിൽ ഞാൻ പിച്ചി തരാം. " " ഓഹോ... ദൈവത്തിന് അപ്പോൾ വളിച്ച തമാശ പറയാനും അറിയാം. അങ്ങനെ വളിപ്പ് പറഞ്ഞ് എന്നെ വളഞ്ഞ വഞ്ചിയിൽ വടക്കോട്ട് വിടാമെന്ന് വിചാരിക്കേണ്ട. " " അങ്ങനെയാണെങ്കിൽ ഞാൻ വേറൊരാളെ നിന്റെ അടുത്തേക്ക് ഉടനെ പറഞ്ഞു വിടും. അങ്ങേര് വടക്കോട്ട് അല്ല തെക്കോട്ടാണ് പറഞ്ഞു വിടുന്നത്. " " അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. എന്നോട് മാത്രം ആണോ ദൈവത്തിന്റെ ഈ തർക്കുത്തരം?!" "നീ തർക്കിച്ചിട്ട് ഞാൻ തർക്കുത്തരം പറഞ്ഞെന്ന് ആക്കിയോ? അതു കൊള്ളാലോ. ഇത് ശരിയല്ല. ഞാൻ പോകുക ." " അയ്യോ! പിണങ്ങി പോകല്ലേ. ഞ...

വരും വരാതിരിക്കില്ല

Image
(ഭാഗം 1) " എങ്ങോട്ടോ യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണല്ലോ " "അതേ..  പോണം " "എങ്ങോട്ടാ.....?" "ഒരാളെ കാണാനാ " " പോകുന്ന സ്ഥലത്തിന് പേരില്ലേ? " " ഉണ്ട്. ഹിമാലയം" "ഹ ഹ ഹ.... ഹിമാലയത്തിലെ ഏത് ഫ്രണ്ടിനെ കാണാനാണ് പോകുന്നത്?" " അതേന്നേ ... എനിക്ക് അവിടെ പരിചയക്കാർ ഉണ്ട്." "ഓഹോ... അപ്പോ ഈ പരിചയക്കാരൊക്കെ വിളിച്ചാൽ ഉടനെ വരുമോ?" "വരും " "എങ്ങനെ?" "അത് ഞാൻ പറയാതെ അറിഞ്ഞൂടെ?" "ഇല്ല.. അറിയില്ലന്നേ... അറിയാത്തതു കൊണ്ടല്ലേ ചോദിച്ചത്. " " എന്നാ കേട്ടോ... അവർക്ക് വേണ്ടി പ്രത്യേകം ഇറക്കിയിരിക്കുന്ന ഒരു സമ്പ്രദായമാണ് തപസ്സ്. എല്ലാവർക്കും വെവ്വേറെ തപസ്സുകൾ ആണ്. അതിനായി പ്രത്യേകം മന്ത്രങ്ങളുണ്ട്. " " ഇതൊക്കെ നടക്കുന്ന കാര്യമാണോ?! ഹ ഹ ഹ.... " " നടക്കും. നടക്കണമല്ലോ.. അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് അറിയണമല്ലോ.... പണ്ട് ആയിരം വർഷം കൊടും തപസ്സ് ചെയ്തു എന്നൊക്കെ പറഞ്ഞവരെ പോലെ ഞാനും ഒരു കൈ നോക്കട്ടെ. അവരെ പോലെ  പതിനായിരം വർഷത്തെ ആയുസ്സൊന്നും എനിക്ക...

അന്ധവിശ്വാസി

Image
നൂറിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം ആൾക്കാരും മനസ്സിന്റെ വിഷമം മാറാൻ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കുന്നുണ്ട്. പരസ്യമായ രഹസ്യമാണത്. ഒരു കൂട്ടർ ദൈവത്തിലും മറ്റൊരു കൂട്ടർ ലഹരിയിലും. ഇതിൽ ഒന്നും പോരാഞ്ഞിട്ട് ചിലർ മന്ത്രവാദത്തിലും ആൾ ദൈവത്തിലും വിശ്വസിക്കുന്നു. പലരെയും പോലെ ജീവിതമാകുന്ന ഈ നാടകത്തിലെ ഒരുപിടി ദുഃഖങ്ങൾക്കിടയിലാണ് ഞാനും. മനസ്സിനൊരു ശാന്തത കിട്ടാൻ വേണ്ടി ആരെയും ശല്യം ചെയ്യാതെ മൗനമായി ഏതെങ്കിലും മൂലയിൽ ഇരുന്ന് ഞാനും പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥന എന്ന് പറഞ്ഞാൽ മനസ്സിലെ ഭാരം ഒന്നിറക്കി വെക്കാൻ പറ്റിയ ഇടമാണ് എനിക്ക്. എന്റെ വിഷമം ആരോ കേൾക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകും. പകരം ഒരു നല്ല കേൾവിക്കാരെ തേടി പോയാൽ കിട്ടില്ല. അഥവാ കിട്ടിയാൽ തന്നെ മുഴുവനും കേൾക്കാനുള്ള മനസും അവർക്ക് ഉണ്ടാകില്ല. അതവരുടെ തെറ്റല്ല. മരണം വരെ ഏതെങ്കിലും രീതിയിൽ ദുഃഖങ്ങൾ വന്നു കൊണ്ടിരിക്കും എല്ലാവർക്കും. അതിനെ നേരിട്ടേ പറ്റൂ. ഏതു ദൈവത്തിലും വിശ്വസിച്ചിട്ടും കാര്യമില്ല.  അനുഭവിക്കാനുള്ളത് അനുഭവിച്ചേ തീരൂ.  ദൈവം തന്നെ ഒരു അന്ധവിശ്വാസമാണെന്ന് പറയുന്ന നിരീശ്വരവാദികളോട് എനിക്കൊന്നേ പറയാനുള്ളൂ. ദൈവം എന്...

എന്നുമുണ്ടാകും

Image
ആ തോട്ടം ആദ്യമായി കണ്ട ഞാൻ അതിശയത്തോടെ ചുറ്റിനൊന്നു നോക്കി. കാണുന്ന കാഴ്ചകൾ പലതും എന്നെയും അതിശയത്തോടെ നോക്കി. പിന്നെ ഞാൻ അറിഞ്ഞു. ആ കാഴ്ചകളിൽ പലതും എന്നിൽ നിന്നും പോയവയാണ്. എന്നാലും എനിക്ക് സന്തോഷം തോന്നി. പക്ഷെ ഇടയ്ക്കിടയ്ക്ക് ദുഃഖവും ഓടിവന്നു. ഈ തോട്ടത്തിലേക്ക് ഇനി ആരും വരണ്ട എന്ന് തീരുമാനിച്ച്, തോട്ടത്തിന് ചുറ്റും വേലി കെട്ടാൻ നോക്കി. "നീ ആരെയാണ് ഭയക്കുന്നത്? ഇവിടെ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം. ആരും തടസ്സം നിൽക്കില്ല." "അതെന്താ?" "ഈ തോട്ടത്തിൽ ആണ് നിന്റെ ശവകുടീരം ഉള്ളത്. നീ നട്ട റോസാച്ചെടിയിൽ നിന്നും മുള്ളില്ലാത്ത ഒരു പൂ നിന്റെ ശവകുടീരത്തിൽ നിനക്കായ് എന്നും ഉണ്ടാകും." ✍️ഷൈനി 

പത്മനാഭനോടൊരു പരാതി

Image
അനന്തപുരിയിലെ പത്മനാഭാ.... എനിക്ക് അങ്ങയോട് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട്. ഭക്തരെ എന്തിന് ഇങ്ങനെ തരം തിരിക്കുന്നു? ഭക്തിയോടെ നിന്നെ കാണാൻ വരുന്നവരെയെല്ലാം തരം തിരിക്കുന്നത് തെറ്റ് തന്നെ.  ഈയിടെ നിന്റെ അടുക്കൽ ഞാൻ വന്നിരുന്നു. പക്ഷേ നിന്നെ കാണാൻ കഴിഞ്ഞില്ല. ഒരിക്കലും നീങ്ങാൻ കൂട്ടാക്കാത്ത നീണ്ട വരിയിൽ പെട്ടുപോയ ഞാനും എന്റെ കുടുംബവും. പിന്നെ.... അമ്മയ്ക്ക് അധികനേരം നിൽക്കാൻ പറ്റാത്തതിനാൽ തിരികെ പോകേണ്ടി വന്നു.  തിരികെ നടന്ന് പ്രധാന വാതിലിന്റെ അരികെ വന്നപ്പോൾ " വേഗം ഒതുങ്ങി മാറി നിൽക്കൂ... " എന്നാരോ ഉറക്കെ ഞങ്ങളോട് വിളിച്ചു പറഞ്ഞു.  ഇപ്പോഴും രാജഭരണമോ എന്ന സംശയത്തോടെ നോക്കിയപ്പോൾ ഒരു കേന്ദ്രമന്ത്രി ദാ.... വരുന്നു. ഞങ്ങളെ നോക്കി ഒരു പുച്ഛഭാവത്തോടെ അകത്തേക്ക് അദ്ദേഹവും പരിവാരങ്ങളും കയറിപ്പോയി.  പത്മനാഭാ.... ഇതെന്ത് നീതി?! ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരെന്ന് പറഞ്ഞിട്ട്...!?  ജനങ്ങളാൽ തെരഞ്ഞെടുത്തവർ അടുത്ത് വരുമ്പോൾ ഓച്ഛാനിച്ച് മാറി നിൽക്കണോ? എന്നാലോ... വോട്ട് ചോദിക്കാൻ വരുമ്പോൾ അവർക്ക് ഈ ഓച്ഛാനം വേണ്ടേ.! VIP.... ആരാണ് വിഐപി? ദൈവസന്നിധിയിൽ എല്ല...

അവൾ

Image
"വാ.." "വരാം" "വരുന്നുണ്ടോ...?" " ശ്ശോ... വരാമെന്ന് പറഞ്ഞില്ലേ.!" " എന്നാ അവിടെ ഇരുന്നോ... ഞാൻ ഇപ്പോൾ കാണിച്ചു തരാം." "യ്യോ... എന്റെ തല.!!" " മര്യാദയ്ക്ക് വിളിച്ചതല്ലേ.... കേട്ടില്ലല്ലോ?" " ഇതാ പറയുന്നത് ചെയ്യേണ്ടത് നേരത്തെ ചെയ്യണമെന്ന്." " ഓ... ഇപ്പോ നീയും കുറ്റം പറയുകയാണോ? " " എങ്ങനെ കുറ്റം പറയാതിരിക്കും. ഒരാളെ നേരത്തെ പറഞ്ഞു വിട്ടിരുന്നു ഞാൻ. നിന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരാനായ്. വന്നു വിളിച്ചപ്പോൾ എന്താ ഗമ!! അതാ ഇപ്പോ ആ തലയ്ക്ക് കിട്ടിയത്." " ഓ...കിട്ടി കിട്ടി.. " " എന്തിനാ ഞാൻ ഈ നല്ല ഉടുപ്പ് എല്ലാം ഇട്ട് ഒരുങ്ങി നിൽക്കുന്നത്. നിന്നെപ്പോലുള്ളവർക്ക് വേണ്ടിയിട്ടല്ലേ? " " തനിയെ പോയി ഇട്ടതൊന്നും അല്ലല്ലോ? അല്ലാ.... ചോദിക്കട്ടെ ഇടാൻ പറ്റുമോ? അപ്പോൾ എന്നെപ്പോലുള്ളവരുടെ സഹായം വേണ്ടേ...? വേണ്ടേ? " " വേണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ. പറഞ്ഞോ?... പറഞ്ഞോ..? " "ഓഹോ.! എന്നെ കളിയാക്കുകയാണോ?" " അല്ല ഒര...

സത്യം ഞാൻ പറയാം.

Image
അവനെ അന്ന് കൊണ്ട് ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. അതിനാൽ ഞാൻ രാവിലെ തന്നെ ബുക്ക് ചെയ്തു. ഒമ്പതാമത്തെ നമ്പർ കിട്ടി. പേര് വിളിച്ചു കഴിഞ്ഞാലും മൂന്നുപേര് കഴിഞ്ഞു ഡോക്ടറെ കാണാമെന്ന ധൈര്യത്തിൽ ഞാനും മോനും ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ഞങ്ങൾ എത്തുന്നതിനു മുന്നേ പേരു വിളിച്ചിരുന്നു. ഇനിയിപ്പം മൂന്ന് പേര് കഴിഞ്ഞ്... സാരമില്ല. അവിടെയൊരു ടിവി സ്ക്രീനിൽ ശബ്ദമില്ലാതെ ആരൊക്കെയോ നെട്ടോട്ടമോടുന്നു. അവരുടെ താഴെ കുറെ അക്ഷരങ്ങൾ  " എന്നെ കാണൂ...എന്നെ കാണൂന്ന് " പറഞ്ഞു വരിവരിയായി പോകുന്നു. ഇടയ്ക്ക് മാസ്ക് ഇടാൻ ആരും മറക്കണ്ട എന്നുള്ള പരസ്യവും. എല്ലാവർക്കും സമ്മതം കൊടുത്ത് ഞാനും മോനും അവിടെയിരുന്നു. സമയം കടന്നു പോകുന്നു. ഡോക്ടറുടെ മുറിയിലേക്ക് ആരെയും വിളിക്കുന്നുമില്ല, ആരും അവിടെ നിന്നും ഇറങ്ങി പോകുന്നുമില്ല. ഞങ്ങളുടെ ചുറ്റിനും ഇരിക്കുന്നവരുടെ പലരുടെയും 'ക്ഷമ' വണ്ടി കാത്തു നിൽക്കുന്നു. അതിൽ ഒരാൾ ഓഫീസിൽ നിന്നും ഹാഫ് ഡേ എടുത്ത് വന്നതായിരുന്നു. പുള്ളി ഒരു ഹിന്ദിക്കാരനും. ഹിന്ദിയിൽ എന്തൊക്കെയോ ഡോക്ടറുടെ മുറിയിലേക്ക് നോക്കി പിറുപിറുത്തു കൊണ്ട് അവിടെ നിന്നും അ...

പാതിരായ്ക്ക് (കഥ)

Image
"കൊന്നേ പറ്റൂ..." "ആരെ?! എന്തിനാ?!" "ഒന്നുറങ്ങാൻ കഴിയുന്നില്ല. കണ്ണടയ്ക്കുമ്പോഴെല്ലാം കാതിൽ മുഴങ്ങി കേൾക്കുന്നു. വയ്യ സഹിക്കാൻ പറ്റുന്നില്ല. ചെയ്തേ പറ്റൂ.." "ശ്ശോ..ആരെ കൊല്ലാനാ? എന്റെ ദൈവമേ.... എനിക്ക് പേടിയാവുന്നല്ലോ..." " ഒന്നും മിണ്ടാതിരിക്കാമോ.. അതിന് എന്തിനാ പേടിക്കുന്നത്?.. പോയി കിടന്നുറങ്ങെടീ..." " ഈ മനുഷ്യൻ..! അങ്ങേര് ആരെയോ കൊല്ലാൻ പോകുന്നു. എന്നോട് ഉറങ്ങാൻ പറയുന്നു.! എന്റെ ദൈവമേ... എന്റെ സമാധാനം പോയേ... " " ഇവളെന്റെ കയ്യിൽ നിന്നും വാങ്ങിക്കും." " നിങ്ങൾ ആരെയാണ് കൊല്ലാൻ പോകുന്നതെങ്കിലും പറയൂ.." " എന്തിനാണാവോ? അവരെ ഫോൺ വിളിച്ചു പറയാനാണോ? അതിന് അവരുടെ കയ്യിൽ ഫോണൊന്നുമില്ല." " ഓഹോ... അപ്പോൾ അതും....! എന്നാ ഞാൻ പുറത്തിറങ്ങി നാട്ടുകാരോട് ഉറക്കെ വിളിച്ചു പറയും. നിങ്ങൾ ഇപ്പോൾ ആരെയും കൊല്ലാൻ ഞാൻ സമ്മതിക്കില്ല." " ശ്ശെടാ... ഇതൊരു ശല്യമായല്ലോ." " പറഞ്ഞോ പറഞ്ഞോ.... ഞാനിപ്പോൾ നിങ്ങൾക്ക് ശല്യം.! അല്ലേ? ഞാൻ മര്യാദയ്ക്ക് വീട്ടിൽ കുത്തിയിരുന്നതാ. അവിടെ...

നമ്മൾ

Image
നമ്മളെക്കുറിച്ച് നമ്മൾക്കറിയാവുന്നത് പോലെ വേറെയാർക്കറിയാം? നമ്മുടെ ഇഷ്ടങ്ങൾ, നമ്മുടെ നടക്കാത്ത സ്വപ്‌നങ്ങൾ, നമ്മൾ നേടിയ അറിവുകൾ, നമ്മുടെ കഴിവുകൾ, പലരും നമുക്കറിയില്ല എന്നു പറഞ്ഞു വാദിക്കുന്ന പലതും അവർ വിചാരിക്കുന്നതിലും കൂടുതൽ നമുക്കറിയാമെന്നയറിവ്...... നമ്മൾ എന്താണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നമ്മളെ കുറച്ചെങ്കിലും മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ഇനി ആരും ഇല്ലെങ്കിലും... ആരെയും കൂട്ട് പിടിച്ച് വന്നവരല്ല ആരും. നമ്മൾ ഒരു ദിനം വന്നു... മറ്റൊരു ദിനം പോകും.... ഇതിനിടയ്ക്ക് മറ്റുള്ളവരാകാൻ നിൽക്കുന്നതിനേക്കാൾ നമ്മളിലെ നന്മയുമായി മുന്നോട്ട് പോകാം. നമ്മളെ നമ്മളാണ് ആദ്യം സ്നേഹിക്കേണ്ടത്.  ✍️ഷൈനി 

മായക്കണ്ണുള്ളവൾ (കഥ )

Image
ആരെങ്കിലും സംസാരിക്കുമ്പോൾ അവൾ ശ്രദ്ധയോടെ അവരെ നോക്കും. രണ്ട് മിനിറ്റിനകം അവർ അവളോട് പറയും നീ ഇങ്ങനെ നോക്കല്ലേന്ന്. ഒരിക്കൽ ഒരാൾ പറഞ്ഞു: " നിന്റെ കണ്ണ് കുറുക്കന്റെ കണ്ണാ. "  അതുകേട്ട് വിഷമത്തോടെ അവൾ കരയാൻ തുടങ്ങി. അന്നേരം അയാൾ വീണ്ടും പറഞ്ഞു: " കുറുക്കന്റെ കണ്ണ് നീ കണ്ടിട്ടുണ്ടോ? എന്തു മനോഹരമാണ്! ആ കണ്ണുകളുടെ കാര്യമാണ് ഞാൻ പറഞ്ഞത്. "  പിന്നെ അവൾ കുറുക്കന്റെ ചിത്രം എടുത്തു നോക്കി പറഞ്ഞു : " അതെ മനോഹരമാണ് അവയുടെ കണ്ണുകൾ!"  പിന്നെ പലരും അവളുടെ കണ്ണിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞു: " നിന്റെ കണ്ണുകൾക്ക് മറ്റുള്ളവരെ അനുസരിപ്പിക്കാനുള്ള ശക്തിയുണ്ട്. ആ കണ്ണിലേക്ക് അധികം നേരം നോക്കാൻ കഴിയില്ല. "  പിന്നെ അവൾ ആര് സംസാരിച്ചാലും അവരുടെ മുഖത്തേക്ക് നോക്കാതെയായി. അവൾ തന്റെ മുന്നിലെ ദർപ്പണത്തിൽ നോക്കി പറഞ്ഞു: " എനിക്ക് നിന്നെ എത്ര നേരം നോക്കിയാലും ഒരു പേടിയും തോന്നുന്നില്ലല്ലോ! പിന്നെന്താണ് മറ്റുള്ളവർക്ക്? "  വർഷങ്ങൾ കഴിഞ്ഞു. ഇന്ന് അവളുടെ കണ്ണുകളെ പലരും വർണ്ണിക്കുന്നു. "എന്തു ഭംഗിയാണ് ഈ കണ്ണുകൾ! എന്നും എപ്പോഴും ആ കണ്ണിലേക്ക്...

കൂടാത്തവർ ( കഥ)

Image
 കൂടുമ്പോൾ കൂടുമ്പോൾ ഇമ്പം ഉണ്ടാകുമെന്നറിഞ്ഞ കുടുംബത്തിലേക്ക് അവൾ വധുവായി എത്തി.  വധുവിനെ കാണാനായി അയൽപക്കത്തുള്ളവർ ഓരോരുത്തരും വരാൻ തുടങ്ങി. വരുന്നവർക്ക് മുന്നിൽ ആടയാഭരണങ്ങൾ എല്ലാം അണിഞ്ഞ് നാണത്തോടെ നിൽക്കണമെന്ന കുടുംബത്തിലെ ആജ്ഞ അവൾ അനുസരിച്ചു.  ആജ്ഞ പാലിച്ചു നിന്നവളോട് അയൽപക്കം ആഭരണങ്ങൾ ഓരോന്നും എത്ര പവനാണെന്ന് ചോദിച്ചു. പലരും ദാനമായി തന്നതിന്റെ കണക്ക് എത്രയെന്ന് അറിയില്ലെന്ന് അവൾ മൊഴിഞ്ഞു. അതിലൂടെ സത്യമറിഞ്ഞ ആകാശവാണികൾ അവരുടെ ജോലി ഭംഗിയായി ചെയ്തു.  അവൾ അനാഥയാണെന്ന് നാടുമൊത്തം അറിഞ്ഞു. കുടുംബത്തിലുള്ളവർ അവളെ കുറ്റം പറയാൻ തുടങ്ങി. എന്നോട് ആജ്ഞാപിച്ചിട്ടല്ലേ ഞാൻ അവരുടെ മുന്നിൽ നിന്നതെന്ന് പറഞ്ഞ അവളോട് കുടുംബത്തിലെ അംഗങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞു: "നിൽക്കാനേ പറഞ്ഞുള്ളൂ.... മിണ്ടാൻ പറഞ്ഞില്ല. " അവൾ അന്ന് മനസ്സിൽ കുറിച്ചു. "കൂടുമ്പോൾ കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിൽ തന്നെയാണ് ഞാൻ എത്തിയത്. അതെ എന്റെ നാവിന് കൂട്ട് ഞാൻ മാത്രം. " ✍️ഷൈനി 

സർപ്രൈസ്

Image
"എടാ കൊച്ചേ ഇങ്ങ് വന്നേ... വിച്ചൂ... " " എന്താ അമ്മേ? " "ഞാൻ നിനക്ക് വേണ്ടി ഒരു സാധനം വാങ്ങിച്ചിട്ടുണ്ട്. " "ങ്ങേ... എന്താണത്?" " അത് പറയൂല. തുറന്നു നോക്കൂ നീ.. സർപ്രൈസ് ആണ്. " "എന്നാലും ഒന്നു പറയാമോ?" "പറഞ്ഞാൽ സർപ്രൈസ് ആകുമോ? നിനക്ക് വേണമെങ്കിൽ തുറന്നു നോക്കൂ... ഇല്ലെങ്കിൽ ഇങ്ങ് തന്നേക്കൂ." " യ്യോ വേണ്ടാ.. " " എന്നാ നിനക്ക് കൊള്ളാം. " "ങ്ങേ..! തോക്ക്.. എനിക്കെന്തിനാ ഇപ്പോ കളിക്കുന്ന തോക്ക്?" " നീ മര്യാദയ്ക്ക് കണ്ണ് തുറന്നു നോക്ക്." " അയ്യോ ഇത് കളിത്തോക്കല്ല. ഇതെന്തിനാ എനിക്ക്? അമ്മയ്ക്ക് എന്തുപറ്റി?!" " ഇതല്ലാതെ ഇനി വേറെ വഴിയില്ല മോനേ. പുറത്തേക്ക് പോകുമ്പോൾ സോപ്പും ഒരു ബക്കറ്റ് വെള്ളവും കൊണ്ടു പോകുന്നതിനേക്കാൾ നല്ലത് ഇതുതന്നെയാ. " " അതെന്തിനാ വെള്ളവും സോപ്പും?" " കടി കിട്ടിക്കഴിഞ്ഞാൽ അവിടെ സോപ്പും വെള്ളവും ഉപയോഗിച്ച് പതിനഞ്ച് മിനിറ്റ് കഴുകണ്ടേ? " "എന്താ...!!?" "ശ്ശോ.. മനസ്സിലായില്ലേ? പട്ടി കടിച...

മാവേലി വരുമോ?

Image
" നമ്മുടെ വിഷമം ആരോട് പറയാൻ!  മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് ഭാവിക്കുകയാണോ? " " നമുക്ക് വേണ്ടി ആരെങ്കിലുമൊക്കെ ഉണ്ടാകും." " അങ്ങനെ സമാധാനിക്കാനല്ലേ പറ്റൂ. ഇവിടെ നമുക്കും അവകാശങ്ങൾ ഇല്ലേ? " "ഇല്ലെന്ന് ആരു പറഞ്ഞു? അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്. പക്ഷേ എന്ത് പ്രയോജനം!" " അപ്പോ അവർക്ക് ഇതിനെതിരെയൊന്നും ശബ്ദം ഉയർത്താൻ കഴിയില്ലേ?" " ഒന്നോ അതിലധികമോ അല്ലല്ലോ മുഴുവൻ ആളുകൾക്കും തോന്നണ്ടേ? " " നമ്മൾ ഉപദ്രവിക്കുന്നില്ലല്ലോ. പിന്നെന്തിനാണ് നമ്മളെ ? " " നമുക്ക് ഇത് ആരോടെങ്കിലും ഇനിയെങ്കിലും തുറന്നു പറയണം. " " ആരോട്? ആര് കേൾക്കും? " " വഴിയുണ്ട്. ഉറപ്പില്ല.... എന്നാലും... ഒന്ന് ശ്രമിക്കാം. ഉച്ചയ്ക്ക് നമുക്ക് അവരുടെ അടുത്ത് പോകാം." " എവിടെ? " " ഞാൻ പോകുമ്പോൾ എന്റെ കൂടെ എല്ലാവരും വന്നാൽ മതി. " ഉച്ചയ്ക്ക് ഒരു പന്ത്രണ്ട് കഴിഞ്ഞു കാണും, പുറത്ത് നല്ല ശബ്ദം കേട്ട് ഞാൻ അവിടേക്ക് ചെന്നു. " എന്തായിത്? എല്ലാവരും കൂടി എന്ത് ബഹളമാ! ഒച്ചയെടുക്കണ്ടാട്ടോ... ഞാനിപ്പം വരാം. ...

ഞാനെന്ന മഴ

Image
 എന്നിലെ എന്നെ തേടി പലരും വരും. എന്നെ മാറോടണയ്ക്കും. ഞാൻ ഇല്ലാതായാൽ അവർക്ക് സഹിക്കാൻ കഴിയില്ല. ഞാൻ അവരുമായി കൂടുതൽ അടുത്താലും അവർക്ക് സഹിക്കാൻ കഴിയില്ല. പുകഴ്ത്തുന്നതിനൊപ്പം എന്നെ പുലഭ്യവും പറയും! ഞാൻ എല്ലാവർക്കും സ്വന്തം. ഏത് ഭാവത്തിലും എവിടെയും ഞാൻ വരും. രൗദ്രഭാവത്തിൽ വന്നയെന്നിൽ അലിഞ്ഞ് ചേർന്നില്ലാതായവരെ കണ്ടു ചിരിക്കുന്നവരെ.... നിങ്ങളും എനിക്ക് അന്യരല്ല. ഞാനെന്ന ഭാവത്താൽ നിൽക്കുന്നവരെ....  ഞാനിന്ന് നിന്നിലെ 'ഞാൻ ' ഞാനിങ്ങെടുത്താൽ ഞാനാണോ നീയാണോ ആ ചിരിയിൽ മുന്നിൽ!? ✍️ഷൈനി

വേണോ?

Image
"ചിത്രഗുപ്താ.... " " പ്രഭോ  പറഞ്ഞാലും. " " നോം ഒരു തീരുമാനത്തിലെത്തി. " " എന്ത് തീരുമാനം? എന്തിനുള്ളത്? അങ്ങ് പറഞ്ഞാലും." " ഭൂമിയിലെ കാര്യം വലിയ കഷ്ടമാണ്. മരണദേവനായ ഞാൻ ഇടപെട്ടേ പറ്റൂ. ഇനിയും ഈ ആത്മാക്കളുടെ ദുഃഖം കാണാൻ വയ്യ. " "അങ്ങ് എന്താണ് ചെയ്യാൻ പോകുന്നത്?" " ഇനിയങ്ങോട്ട് കൊലപാതകം ചെയ്യാൻ പോകുന്നവരുടേയും, അതിനു പ്രേരിപ്പിക്കുന്നവരുടേയും ആത്മാവിനെയാണ് ഞാൻ കൊണ്ടു വരുന്നത്, കൂടെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നവരുടെയും. അങ്ങനെ ആകുമ്പോൾ നിരപരാധികളായ ഒരുപാട് പേരുടെ മരണം ഒഴിവാക്കാം. പിന്നീട് അവരുടെ സമയം ആകുമ്പോൾ അവരെ ഞാൻ കൊണ്ടു വരും." " വേണം പ്രഭോ വേണം. " " ചിത്രഗുപ്താ... നിരപരാധികളുടെ ജീവൻ എടുത്തിട്ടും അവരുടെ ആത്മാവിനും ശാന്തി കൊടുക്കത്തില്ലയിവർ. കോടതിയിൽ ചെന്നാലോ ദൃക്സാക്ഷികൾ എല്ലാം കൂറുമാറും. പ്രതികൾ നിഷ്കളങ്കരായി മാറുകയും ചെയ്യും. മരണപ്പെട്ടിട്ടും മരണപ്പെട്ടിട്ടില്ലാന്ന് വരുത്തി തീർക്കാൻ കഴിയുന്ന നീതി പീഠങ്ങൾ.! എങ്ങും അശാന്തി. അവസാനം മരിച്ചവരെ ഞാൻ ഭൂമിയിലെ കോടതിയിലും ചാനൽ ചർ...