Posts

ചെല്ലപ്പേര്

Image
 ചെല്ലപ്പേര് ഇല്ലാത്തവർ ചുരുക്കമാണ്. സ്നേഹം കൂടുമ്പോൾ ആണല്ലോ ഇത്തരം വിളികൾ ഉണ്ടാകുന്നത്. ചിലർക്ക് അത് ജീവിതാവസാനം വരെ കൂടെ ഉണ്ടാകും. മറ്റ് ചിലർക്ക് കേട്ടറിവും. എന്റെ മോനും ഉണ്ട് ചെല്ലപ്പേര്. ഒന്നല്ല... വീട്ടിലെ പലരും അവനെ അവർക്കിഷ്ടമുള്ള പേരിലാണ് വിളിക്കുന്നത്. പൊന്നു, പൊന്നൂസ്, കണ്ണൻ, കണ്ണാപ്പി, അച്ചു, അമ്പിളി അങ്ങനെയങ്ങനെ... പക്ഷേ ഞാൻ ഇതൊന്നുമല്ല വിളിക്കുന്നത്. "വിച്ചു". അതേ വിഷ്ണു ചുരുങ്ങി വിച്ചുവായി. അവന്റെ പേരിടീലിനന്ന് ഇട്ട പേരാണ് വിഷ്ണു. പക്ഷേ ഞാൻ അല്ലാതെ വേറെ ആരും ആ പേര് അവനെ വിളിക്കാറില്ല. ഞാൻ തന്നെ വിഷ്ണൂ..... ന്നും വിച്ചൂ..... ന്നും മാറി മാറിയാണ് വിളിക്കുന്നത്. ഗൗരവത്തിൽ ആണെങ്കിൽ "വിഷ്ണു" അല്ലാതെയാണെങ്കിൽ "വിച്ചു".  അവന് ഇത്രയും പേരുള്ളതിന്റെ തലക്കനം ഒന്നുമില്ലെന്നു തോന്നുന്നു. ഈ പറഞ്ഞ പേര് മാത്രമല്ല ഉള്ളത്. സ്കൂളിൽ അശ്വിൻ. അവന്റെ കൂട്ടുകാരും ടീച്ചേഴ്സും വേറെ വളരെ കുറച്ചു പേരും മാത്രം വിളിക്കുന്ന പേരാണ് അശ്വിൻ. ഏതായാലും ഇതിൽ ഏത് പേരു വിളിച്ചാലും അവൻ വിളി കേൾക്കും.  ഇതുപോലെ ഒരുപാട് പേരുള്ള ഒത്തിരി പേർ ഉണ്ടായിരിക്കും. അവർ അർജ്ജുനനേയു...

ഓർമ്മയിലെന്നും ഓർക്കാൻ

Image
ഓർമ്മിക്കാൻ ഒരു ഓർമ്മ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയെ മരണമെന്ന് വിളിക്കാം. അയാൾ അവിടെയെത്തിക്കഴിഞ്ഞു. ഈ സമയം മറ്റുള്ളവർ ഒരുമിച്ച് അയാളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നു. പരിചിതമായ പല മുഖങ്ങളിൽ നിന്നും അന്നയാൾക്ക് പലതും കേൾക്കാൻ കഴിഞ്ഞു. അവരോടായി... അയാൾ : "എന്നെ ഇത്രയും പേർക്ക് ഇഷ്ടമായിരുന്നോ?! എന്നിട്ടെന്തേ ഞാനറിഞ്ഞീല? അവഗണനയുടെ പേരുംമഴ ആയിരുന്നല്ലോ എങ്ങും. ഞാൻ മറന്ന എന്നെ അവർ ഓർത്തു വെച്ചിരിക്കുന്നു. ഞാനുണ്ടായിരുന്നപ്പോൾ എന്തേ എന്നോടൊരു വാക്ക് പറഞ്ഞില്ല? ഇന്ന് ഇപ്പോൾ പറയുന്നത് ആർക്ക് വേണ്ടി? എന്റെ ആത്മാവിനെ ഭയന്നിട്ടോ? അതോ ആത്മാവിനോടുള്ള സ്നേഹമോ? എന്റെ ചിരി അവർക്ക് അസഹ്യമായിരുന്നോ? അതാണോ എന്റെ കണ്ണുനീരിനെ പുകഴ്ത്തിയത്? ജീവിച്ചിരുന്നപ്പോൾ നല്ലൊരോർമ്മ എന്തേ എനിക്ക് കിട്ടിയില്ല? തന്നൂടായിരുന്നോ കുറച്ചെങ്കിലും. ഇന്നിപ്പോൾ അവരുടെ കണ്ണുനീർ എന്തിന് എനിക്ക് തരുന്നു? " ✍️✍️ഷൈനി ഡി 

ഗരുഡൻ

Image
എന്നെ ഒരാൾ പ്രണയിച്ചു. തീരെ ചെറുപ്പത്തിൽ. എനിക്കറിയില്ലായിരുന്നു അത് പ്രണയമായിരുന്നെന്ന്.  ഒരു ഉച്ചസമയം. അടുക്കളയിൽ നിന്നും നല്ല മണം വരുന്നു. ഞാൻ ആ മണത്തിന്റെ കേന്ദ്ര ബിന്ദുവിനെ കണ്ടു പിടിച്ചു. ചീനച്ചട്ടി. ചുറ്റിനും നോക്കി. അമ്മ അടുത്തെങ്ങും ഇല്ല. പക്ഷേ ഉടനെ വരും. ചീനച്ചട്ടിയിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എന്റെ കാലുകളെ ചീനച്ചട്ടി ലക്ഷ്യമാക്കി മുന്നോട്ട് കൊണ്ടു പോയി. അറിയാനുള്ള ആകാംക്ഷ എന്നും എനിക്ക് ആവേശമാണ്.  ചീനച്ചട്ടിയുടെ അടുത്തെത്തി. ചട്ടിക്കകത്ത് കിടക്കുന്നവരെ എനിക്ക് കാണാൻ പറ്റുന്നില്ല. എങ്ങനെ കാണും? പൊക്കമില്ലല്ലോ. പിന്നെന്ത് ചെയ്യും? അടുത്തുള്ള ചിരവയിലേക്ക് എന്റെ കണ്ണ് പാഞ്ഞടുത്തു. എന്നിട്ട്  ചിരവയിൽ  ഞാൻ കയറി നിന്നു. എന്നിട്ടും പൊക്കം ശരിയാവുന്നില്ല. പക്ഷേ ഞാൻ അടങ്ങുമോ? ഏന്തി വലിഞ്ഞു ചീനചട്ടിയിലേക്ക് നോക്കി.  എന്റെ പരാക്രമങ്ങൾ ഇത്രയും നേരം കണ്ടു കൊണ്ടിരുന്ന ചീനച്ചട്ടിക്ക് എന്നോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ചട്ടി ഒന്നനങ്ങി. സ്നേഹം അതിരു കടന്നു. രണ്ടാമത്തെ അനക്കത്തിനു മുൻപു തന്നെ  എന്റെ ചുണ്ട് ചീനച്ചട്ടി കവർന്നെടുത്തു.  ആ പ്രണയച്...

എനിക്കൊന്നു മരിക്കണം!

Image
അതേയുള്ളൂ ഇനിയൊരു മാർഗ്ഗം. ഒന്നും മനസ്സിലാവുന്നില്ല. എങ്ങനെ മനസിലാക്കും? തല്ക്കാലം ഒരു ദിവസത്തേക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... തിരികെ പിറ്റേന്ന് വരണം. വന്നാലേ ശരിയാവുകയുള്ളൂ. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും മരിക്കണം. എന്നന്നേക്കുമായി തിരികെ വരാതെ. അതിൽ ഒരു ലക്ഷ്യമുണ്ട്.. "എല്ലാം മനസ്സിലാക്കിയതിനു ശേഷമുള്ള വിടവാങ്ങൽ." ഒരു ദിവസത്തേക്കു പോയി തിരിച്ചു വന്നാൽ മാത്രമേ ഞാനുദ്ദേശിച്ചത് നടക്കുകയുള്ളൂ. പക്ഷേ തിരികെ വരുമ്പോൾ ഓർമ്മയും കൂടെ വരണം. എന്നിട്ട് ഇവിടെയുള്ള എല്ലാവരോടും എനിക്ക് സത്യങ്ങൾ വിളിച്ചു പറയണം.  എന്റെ വിവരക്കേട് മാത്രം പോയാൽ പോരല്ലോ,... ഇവിടെ അന്ധകാരത്തിലിരുന്നു ജീവിക്കുന്ന മനുഷ്യരുടെ തലയ്ക്കകത്ത് കുറച്ച് വെളിച്ചം കൊടുക്കാൻ എനിക്ക് കഴിയണം. അവർ എന്നിട്ടും മാറിയില്ലെങ്കിൽ അവർക്കും ഓഫർ കൊടുക്കണം. തല്ക്കാലം കുറച്ചു നേരത്തേക്ക് മരിക്കാനുള്ള അവസരവും ... കൂടെ ഓർമ്മയോട് കൂടിയുള്ള തിരിച്ചു വരവും.! ✍️✍️ഷൈനി ഡി 

കൂട്ടുകാരി

Image
അന്ന് അവൾ പതിവില്ലാതെ എന്നോട് മടിച്ചു മടിച്ച് ചോദിച്ചു : "എനിക്ക് കുറച്ച് പൈസ തരുമോ?" ഞാൻ : "അയ്യോ.. എന്റെ കൈയിൽ ഇപ്പൊ ഇല്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞു മതിയോ?" അവൾ : "രണ്ടു ദിവസം കഴിഞ്ഞു കിട്ടിയിട്ട് കാര്യമില്ല. ഇന്ന് വേണം. മരുന്നിനാ.. മുടക്കാൻ പറ്റില്ല. മുടങ്ങിയാൽ പ്രശ്നമാകും." "എന്തിനുള്ള മരുന്നാ?" ഞാൻ ചോദിച്ചു. അവൾ : "അത്.. അതുപിന്നെ... ഞാൻ കുറച്ചു നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. മെന്റൽ ഹോസ്പിറ്റലിൽ. കുറേ നാൾ ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു. ആരെയും ഉപദ്രവിക്കില്ല. ഈ മരുന്ന് മുടക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്." ആ വാക്കുകൾ കേട്ട് എനിക്ക് കുറേനേരത്തേക്ക് മിണ്ടാൻ കഴിഞ്ഞില്ല. അവൾ പറഞ്ഞു : "സാരമില്ല. ഞാൻ വേറെ ആരോടെങ്കിലും ചോദിച്ചോളാം." അവളുടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ചോദ്യങ്ങൾ ചോദിക്കുന്തോറും മറുവശത്ത് പിടയുന്ന മനസ്സല്ലേ ഉള്ളത്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന് ഞാൻ ചോദിച്ചില്ല. എന്നിട്ടും അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞു. ഞാൻ എല്ലാം മിണ്ടാതിരുന്നു കേട്ടു. അവൾക്ക് ഞാൻ നല്ലൊ...

ഉയിർ

Image
ഒരുനാൾ ഉഷസ്സിലന്നെൻ  ഉയിരായ് മാറിയതും നീ എൻ പ്രാണനിൽ  പാതിയും പകുത്തെടുത്തതും നീ നിനക്കായ് മാത്രമാണെൻ  ഉയിരെന്നറിയണം  നീ ഋതുക്കൾ ഓടി പോകവേയതിൽ  സ്നേഹവസന്തമായി വന്നതും നീ അമ്മയെന്ന പേര് നീ തന്നനാൾ - തൊട്ടെൻ മനം എന്നും വസന്തമല്ലേ! ✍️ഷൈനി 

നിറം

Image
മഴവില്ലിന്റെ നിറങ്ങൾ എത്ര?... ഏഴ്.  മഴവില്ലിനെ കാണാനായി മാനത്തു കണ്ണുന്നട്ടിരിക്കും. ഏതെങ്കിലും കടയിൽ വസ്ത്രം എടുക്കാൻ പോയാൽ അവിടെയും മഴവില്ലിന്റെ നിറങ്ങളിൽ വരുന്ന ഏതെങ്കിലും നിറമായിരിക്കും നമ്മൾ ഇഷ്ടപ്പെട്ടു എടുക്കുന്നത്. ഇങ്ങനെ ഇഷ്ടപ്പെട്ട് എടുക്കുന്ന വസ്ത്രം ഉടുത്തതിന് ശേഷം  നമ്മൾ ആദ്യമായി ആരുടെയെങ്കിലും അടുത്തു ചെന്നാൽ അവർ നമ്മളെ നോക്കി പറയുന്ന വാക്കുകൾ നമുക്ക് സന്തോഷവും സങ്കടവും തരാറുണ്ട്. " ഓ.... ഇത് നിനക്ക് ചേരില്ല. ഒന്നാമത് ഈ നിറം കണ്ടാൽ അറിഞ്ഞൂടേ...? നിനക്ക് ചേരില്ലെന്ന്, മോഡേൺ ഡ്രസ്സ് ഒട്ടും ചേരില്ല. " എന്നാ പിന്നെ തനി നാടൻ ഡ്രസ്സ് ഇട്ടാലോ?... " ഇതിലും ഭേദം  അന്നിട്ടിരുന്നതാ... "  "നിറം കുറഞ്ഞവർക്ക് ഏതു നിറം എടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. നല്ല നിറം ഉള്ളവർക്ക് ഏതു നിറവും കണ്ണും പൂട്ടി എടുക്കാം. "   ഇങ്ങനെയുള്ള കുറെയാൾക്കാർ മറ്റുള്ളവരെ കുത്തിനോവിക്കാനായി ഉണ്ട്. പക്ഷേ ഇതൊന്നും ഗൗനിക്കാത്തവരുടെ അടുത്ത് ഇത്തരം ആളുകൾ മിണ്ടില്ല.  എന്നാൽ ഞാൻ അങ്ങനെയല്ല. എന്നോട് ആരെങ്കിലും ഇത്തരം വാക്കുകൾ പറഞ്ഞാലോ, അവരെ പൂർണമായും അനുസരിക്കും...

സമ്പാദ്യം

Image
പുതുവർഷം വരും നേരമെല്ലാം ആഗ്രഹിച്ചല്ലോ നിന്നെ ഞാനും കണ്ടതെല്ലാം ഞാൻ നീയെന്നോർത്തു ചേർത്തുവോ ഒന്നൊഴിയാതെയെല്ലാം! ആ ധനം പങ്കിടാൻ വന്നവരെ - തരില്ല ഞാനെൻ സമ്പാദ്യം. സമ്പാദ്യമായി വന്നതെല്ലാമെൻ  ദുഃഖമായ് മാറിയ സ്വപ്‌നങ്ങളല്ലേ നഷ്ടങ്ങൾ പങ്കിടാൻ മനസ്സില്ലെനിക്ക് എൻ നഷ്ടങ്ങളെല്ലാമല്ലേയല്ലേ എൻ സമ്പാദ്യങ്ങളൊക്കെയും ആ സമ്പാദ്യങ്ങളൊക്കെയും!! ✍️✍️ഷൈനി ഡി 

സ്വപ്നവും ദുഃഖവും!

Image
"സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും ദുഃഖം മറന്നാൽ ശാന്തി ലഭിക്കും " ഒരു സ്വപ്നം ത്യജിച്ചു കഴിഞ്ഞാൽ വീണ്ടും അടുത്ത സ്വപ്നത്തിലേക്ക് ചേക്കേറും. ഇതിനൊരു അവസാനം ഇല്ലല്ലോ! ഈ സ്വപ്‌നങ്ങളൊക്കെ തന്നെയാകും ചിലരെയെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതെല്ലാം നടക്കണമെന്നുള്ള വാശി മാത്രം എടുക്കണ്ട. നടന്നതിനെ ചൊല്ലി സന്തോഷിക്കുകയും, നടക്കാത്തത്തിനെ ചൊല്ലി വിഷമിക്കാതിരിക്കുകയും ചെയ്യാം. ദുഃഖം മറക്കാൻ പറ്റിയാൽ,... അതെ മറവി അത് വലിയൊരു അനുഗ്രഹമാണ്. ദുഃഖം മറന്നാലല്ലേ ശാന്തി ലഭിക്കൂ... ഏതെങ്കിലും ഒരു ദുഃഖം മനസിന്റെ ഏതെങ്കിലുമൊരു കോണിൽ ഉറങ്ങാതെ എന്നും ഉണ്ടാകും. അത് പലപ്പോഴും നമ്മളെ വിളിച്ചുണർത്താൻ ശ്രമിക്കും. പക്ഷേ, വിട്ടുകൊടുക്കരുത്.... ✍️✍️ഷൈനി 

കണ്ണാ നീയെന്നും

Image
മഴ കാത്തിരിക്കും വേഴാമ്പലോ ഞാൻ മഴവില്ലായ് വന്നതോ നീയൊരുനാൾ കുളിർകാറ്റായ് തഴുകിയതും നിൻഗാനം കടലോളം സ്നേഹമായ് മാറിയതും നീ മയിൽപ്പീലി നിൻ തൃക്കൈയിലെങ്കിലാ- മയിൽപ്പീലിയോ ഞാനാകുന്നുവല്ലോ എന്നുമെൻ കൂട്ടായി കണ്ണാ നീയിനി എന്നുമെൻ കാതിലും നിൻസ്വരവും ആശിച്ചു പോകുന്നു ഞാനെന്നുമെന്നും  ആശയാണേറേയെനിക്കെന്നുമെന്നും. ✍️✍️ഷൈനി ഡി 

"ഓർമ്മ" എന്നാലെന്തായിരിക്കും?

Image
ചോദിക്കാതെയും, പറയാതെയും, പ്രത്യേകിച്ച് സമയം നോക്കാതെയും ഓടിക്കളിക്കാൻ ഓടി വരും. വരണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ല. വാതിൽ തുറന്ന് ചാടി വരും. നല്ലതാണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിലോ മറക്കാൻ ആഗ്രഹിച്ചതെല്ലാം കണ്മുന്നിൽ കാണിച്ചു തരും. മനുഷ്യന്റെ സമാധാനം കളയുമ്പോൾ ഓർമ്മയ്ക്ക് സമാധാനമാകും. എന്നാലോ ചില സമയത്ത് ആവശ്യം വരുമ്പോൾ,.. കാത്തിരുന്നാൽ പോലും എത്തി നോക്കില്ല. അന്നേരം കൂടുതലും ഒളിച്ചു കളിയാണ് . പ്രത്യേകിച്ച് പല ബില്ലുകളും അടിയ്ക്കേണ്ട ദിവസം, ഏതെങ്കിലും സാധനം എടുക്കാൻ നോക്കിയാൽ അത് വെച്ച സ്ഥലം, പരീക്ഷ എഴുതുകയാണെങ്കിൽ... പലതും തലയിൽ ഒളിച്ചിരിക്കും (പ്രത്യേകിച്ച് വർഷം ചോദിച്ചാൽ), കണക്ക് പരീക്ഷയാണെങ്കിൽ പിന്നെ കണക്കാ... ശിഷ്ടം വരുന്നവരെയും, അങ്ങനെ പലരെയും ഒളിപ്പിച്ചു വയ്ക്കും. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇതെല്ലാം കൃത്യമായി ഓർമിപ്പിക്കുകയും ചെയ്യും.!   സമയത്ത് വരാതെയും വേണ്ടാത്ത സമയത്ത് വരികയും ചെയ്യുന്നയാൾ ആരോ അത് ഓർമ്മയായിരിക്കും.!!

ചിത്രപ്പണി

Image
  ഇപ്പോൾ കടയിൽ നിന്നും വരുന്ന പച്ചക്കറികൾക്കെല്ലാം കുളിച്ചതിനു ശേഷമേ ഫ്രിഡ്ജിൽ കയറുകയുള്ളൂ എന്ന വാശിയാണ്. കുളി കഴിയുമ്പോൾ അവരുടെ ഭംഗി ഒന്നു കാണേണ്ടതാണ്. ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്തപ്പോൾ വീണ്ടെടുത്ത അവരുടെ യഥാർത്ഥ നിറം കൺനിറയെ കാണും ഞാൻ. കുളി കഴിഞ്ഞാൽ ഈറൻ പോകാനായി ഫാന്റെ കീഴിൽ വയ്ക്കും. അന്നേരം പച്ചക്കറികൾ കൊണ്ട് അത്തപ്പൂ ഇടും. കുറച്ചു കഴിയുമ്പോൾ അവരെ ഓരോരുത്തരെയും ഫ്രിഡ്ജിന്റെ പടിവാതിൽ കടക്കാൻ അനുമതി കൊടുക്കും. അതോടെ അവരവരുടെ സ്ഥലത്ത് പോയി കിടന്നോളും.  ഇപ്പോഴും കുറച്ചുപേർ കടയിൽ നിന്നും വന്നിട്ടുണ്ട്. ഞാൻ പതിവുപോലെ അവരെയെല്ലാം കുളിപ്പിച്ചു വെള്ളം തോരാനായി വേറൊരു പാത്രത്തിലേക്ക് ഭംഗിയായി അടുക്കി വെച്ചു. കേക്കിന്റെ മുകളിൽ ഭംഗിക്കു വേണ്ടി മുന്തിരി വയ്ക്കുന്നതു പോലെ പച്ചക്കറിയുടെ ഏറ്റവും മുകളിലായി തക്കാളിയും വെച്ചു. തക്കാളിയുടെ ഗമ ഒന്നു കാണേണ്ടതായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് അവരെ ഫാനിന്റെ കീഴിൽ വെക്കാമെന്ന് വിചാരിച്ച് ഞാൻ അവിടെ നിന്നും പോയി. അഞ്ചിന് പകരം 10 മിനിറ്റ് എടുത്ത് തിരികെ വന്ന ഞാൻ അവിടെ കണ്ട കാഴ്ച!! പച്ചക്കറികളിൽ ആരോ എന്റെ അനുവാദം കൂടാതെ തൊട്ടിരിക...

അണയാത്ത ദീപം.

Image
  ഞാൻ സ്വപ്നം കൊണ്ട് ഒരു കൂടുണ്ടാക്കും. ആ കൂടിന്റെ ബലക്ഷയം കാരണം ഉടനെ തന്നെ തകർന്നു വീഴും. അതപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കും. പല അമ്പലങ്ങളിലും ഡാൻസ് കളിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ച ചില അമ്പലങ്ങളിൽ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല.  കൃഷ്ണന്റെ പാട്ടാണ് കൂടുതലും ചെയ്തിട്ടുള്ളത്. പലപ്പോഴും ഗുരുവായൂരിൽ കളിക്കാനുള്ള യോഗം വന്നു ചേരും. കുറച്ചു ദിവസം കഴിയുമ്പോൾ ഭഗവാൻ ആ യോഗം പിരിച്ചുവിടും. പറഞ്ഞിട്ടെന്താ കാര്യം! ഗുരുവായൂരപ്പന് എന്നെ വേണ്ട. എനിക്ക് പരിചയമുള്ള പലരും അവിടെ പോയി കളിച്ചിട്ടു വന്ന് അവിടുത്തെ വിശേഷങ്ങൾ പറയും. അപ്പോൾ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് ഭഗവാന് അറിയില്ലല്ലോ. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്. ഞാൻ അവിടെ വന്ന് കളിച്ചാൽ  ഭഗവാന് എന്റെ മുന്നിൽ  പ്രത്യക്ഷപ്പെടേണ്ടി വരും. അന്നേരം "ഞാനേ കണ്ടിട്ടുള്ളൂ, ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ" എന്ന് എന്റെ വായ പറയും. അത് പറയിക്കാതിരിക്കാൻ അല്ലേ! എന്നാലും എനിക്ക് ഇഷ്ടമാണ് എന്റെ കണ്ണനെ... ചോറ്റാനിക്കരയിൽ മിക്കപ്പോഴും പോയി തൊഴാറുണ്ട്. പണ്ട് 'ചോറ്റാനിക്കരയമ്മ' സിനിമ കണ്ട അന്ന് രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ട...

ഒറ്റയ്ക്ക് പൊരുതുന്നവൾ (കഥ)

Image
ഒരു വിധിയെ തോൽപ്പിക്കാൻ വേണ്ടി വേറെ വഴിയില്ലാത്തതിനാൽ മറ്റൊരു വിധിയെ തന്നെ തേടി അവൾ. രണ്ടിലും ഒരേ ജഡ്ജിതന്നെയാണ് ഇരിക്കുന്നതെന്നറിഞ്ഞ് തിരികെ നടക്കാനാകാഞ്ഞവൾ പലരിലും സഹായം അഭ്യർത്ഥിച്ചു. സഹായം വാഗ്ദാനം ചെയ്തവർ നിസ്സഹായതയോടെ നിന്നപ്പോൾ, ഗത്യന്തരമില്ലാതെ മൂന്നാമത്തെ വിധിയെ തേടി. പക്ഷെ... അവിടത്തെ ജഡ്ജി വിധി നടപ്പാക്കാൻ വിസ്സമ്മതിച്ചു. സമയമായില്ലാ പോലും..! അവിടെ ഒരു തിരിവെട്ടം കണ്ടു. തനിച്ചാണെന്ന പടച്ചട്ടയും ഉരുക്കാകുന്ന മനസ്സും. രണ്ടും സമ്പത്തായി കൂടിയപ്പോൾ വിജയത്തിലേക്കുള്ള ഓരോ കിളിവാതിലും പതിയെ തുറന്നു. പാതി തുറന്ന വാതിലുകൾ ഏതു നിമിഷവും അടയ്ക്കും എന്ന ബോധത്തോടെ ഓരോ ചുവടും മുന്നോട്ടു വെച്ചു. വെയ്ക്കുന്ന ഓരോ ചുവടും കാലിടറാതെ നോക്കി. അതുകണ്ട് പലരും ആ പാദം പിന്തുടർന്നു. അവഗണനയിൽ നിന്നും അംഗീകാരത്തിന്റെ പൊൻതൂവൽ അവളെ തേടി വന്നു. ഏതു നിമിഷവും കാറ്റത്ത് പറന്നു പോകാൻ കാത്തു നിൽക്കുന്ന ആ പൊൻ‌തൂവലിനെ സംരക്ഷിക്കാനായി അവളുടെ അടുത്ത ശ്രമം. അവഗണിക്കപ്പെടാനും അംഗീകാരം കിട്ടാനും ഒരു മാത്ര മതിയെന്നവൾ അറിഞ്ഞു. രണ്ടിലും കണ്ണുനീരിന് പ്രത്യേക സ്ഥാനം ഉണ്ട്. എന്നും അവളുടെ കണ്ണുനീരി...

യോഗം!

Image
ഗ്രഹങ്ങളുടെ പതിവില്ലാത്ത ഒരു യോഗം ദൈവം വിളിച്ചുകൂട്ടി. എല്ലാവരും പതിവിലും നേരത്തേ എത്തി. പക്ഷെ ഭൂമി കുറച്ചു വൈകിയാണെത്തിയത്. കാരണം പലരും ചോദിച്ചു. എന്നാൽ പറയാനുള്ള ശബ്ദം പോലും ഭൂമിയിൽ നിന്നും ഉണ്ടായില്ല. ദൈവം പറഞ്ഞു : "എങ്ങനെ പറയും?! അവളുടെ നാവിനെ പിഴുത്തെടുത്തിരിക്കുകയാണ്. നിങ്ങളുടെ സഹായം അവൾക്ക് കൂടിയേ തീരൂ." ബുധൻ : "എങ്ങനെ?" ദൈവം : "നീ അനങ്ങണ്ട. ഇവിടെ വേറെ ആൾക്കാരുണ്ട്." അതുകേട്ടു മറ്റുള്ളവർ : "ഞങ്ങൾ എന്താണ് ചെയ്യേണ്ടത് പ്രഭോ!" ഭൂമിയാണതിനു മറുപടി പറഞ്ഞത്. വളരെ പതിഞ്ഞ സ്വരത്തിൽ അവ്യക്തമായി : "എനിക്ക് ശാപമോക്ഷം വേണം." ദൈവം : "എന്റെ മകൾ വിഷമിക്കേണ്ട. എല്ലാത്തിനും ഒരവസാനം വേണം. അതിനുള്ള സമയമായി. എനിക്ക് നിന്നരികിൽ വരാൻ കഴിയില്ല. പൈശാചിക ശക്തികൾ നിറഞ്ഞയിടം എനിക്ക് വാസയോഗ്യമല്ല. ഞാനിവിടം വിട്ടുപോയിട്ട് വർഷങ്ങളായി. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ യോഗം വിളിച്ചത്. " ആകാംക്ഷഭരിതരായി നിന്ന മറ്റു ഗ്രഹങ്ങളോടായി ദൈവം പറഞ്ഞു : "വലുപ്പത്തിൽ ഒന്നാമനായ വ്യാഴത്തിന്റെ നേതൃത്വത്തിൽ നിങ്ങൾ ഗ്രഹങ്ങൾ എല്ലാവരും ഭൂമിയുമായി അതിശക്തമാ...

ഇനിയൊരു ഉദയമോ! (കഥ )

Image
 വീണപൂവ് പോലെ വീണുപോയ ഒരു പൂവായിരുന്നു നളിനി. "ചിരി" അവൾ മറന്നു പോയിരിക്കുന്നു. അതിനാൽ അവളെ പലരും ചിരിപ്പിക്കാനായി ശ്രമിച്ചു. പക്ഷേ എല്ലാം വിഫലമായി. പ്രതീക്ഷകൾ ഓരോ തവണ അവളെ തേടിയെത്തും. എല്ലാത്തിന്റെയും ഒടുവിൽ പ്രതീക്ഷ മാത്രം ബാക്കിയാകും. പിന്നെ പിന്നെ അവൾ പ്രതീക്ഷയുടെ നേരെയുള്ള വാതിലുകൾ കൊട്ടിയടച്ചു. അവൾ അവളുടേതായ പുതിയ ലോകത്തിലേക്ക് നടന്നു കയറി. അവിടെ അവളെ വരവേൽക്കാൻ കുറെ മുഖങ്ങൾ ഉണ്ടായിരുന്നു. പലരെയും അറിയാം. പാതിവഴിയിൽ വെച്ച് പിരിഞ്ഞവർ. വീണ്ടും അവരെ കൂടെ കൂട്ടി. ആ കൂട്ട് അവൾക്ക് കൂടുതൽ കരുത്ത് നൽകി. അവൾ അവരെയാണോ അതോ അവർ അവളെയാണോ കൂടുതൽ സ്നേഹിക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാതായി. മനുഷ്യരുടെ കുലത്തിൽ അല്ലാത്തവരെ അവൾക്ക് വിശ്വാസമായിരുന്നു. അവൾ പതിയെ ചിരിക്കാൻ തുടങ്ങി. അല്ല,... ചിരി അവളെ തേടി വന്നു. ജീവിതത്തിൽ തിരക്ക് വല്ലാതെ കൂടിയാൽ മറവി എന്ന അനുഗ്രഹം ഉണ്ടാകുമെന്ന് നളിനി എങ്ങനെയോ അറിഞ്ഞു. അവൾ ഇപ്പോൾ തിരക്കോട് തിരക്കിലാണ്. ദൂരെ ദൂരെ ദൂരത്തായി..... നിന്നവൻ അവൾ പോലുമറിയാതെ അവളെ സ്നേഹിച്ചു. ഒരിക്കൽ അവൻ അവളെ തന്റെ സ്നേഹം അറിയിച്ചു. ആ സ്നേഹത്തെ അവൾക്ക് സ്വീകരിക്കാൻ ക...

പാതിരാമഴയേതോ!

Image
മഴയെ ഒരുപാട് സ്നേഹിച്ചിരുന്നു. പുഴയുടെ അക്കരെ കാണുന്ന മഴയുടെ വരവിനെ ആർത്തു വിളിച്ചു വരവേറ്റിരുന്ന കുട്ടിക്കാലം. മഴ അടുത്തു വരുന്തോറും ഞങ്ങൾ ഓടും. ഓടിയോടി വീടിന്റെ ഉമ്മറത്ത് എത്തുമ്പോഴേക്കും അവൾ വന്നു തൊട്ടിരിക്കും, കൂടെ അമ്മയുടെ ശകാരവും. കാറ്റിന്റെ ശക്തിയാൽ ചരിഞ്ഞു വരുന്നവൾ ഇടയ്ക്ക് "ജനഗണമന" കേട്ടപോലെ പെട്ടെന്ന് നേരെ നിൽക്കും. ചിലനേരം അട്ടഹാസം. അട്ടഹാസം അവസാനം തേങ്ങലായി മാറും. ചിലപ്പോൾ മൂന്നാംകാലത്തിൽ നിന്നും ഒന്നാംകാലത്തിലേക്കു താളമിട്ടു അവസാനിപ്പിക്കും. അതിനിടയിൽ മാലപ്പടക്കവും അങ്ങിങ്ങ് കതിനയും... അങ്ങനെ ഈ പാതിരാവിൽ മഴയെക്കുറിച്ച് ഞാൻ ആസ്വദിച്ചു എഴുതുമ്പോൾ... വേറിട്ടൊരു അട്ടഹാസം കേൾക്കുന്നു. മഴയല്ലല്ലോ അട്ടഹസിക്കുന്നത്... അത് അടുത്ത വീട്ടിലെ താമസക്കാരിയുടേതാണല്ലോ..! ആദ്യം ഒന്നു ഞെട്ടി.. പിന്നെ ഞെട്ടലോട് ഞെട്ടൽ ആയിരുന്നു. അട്ടഹാസത്തിന്റെ ഒടുവിൽ ഒരലർച്ച കേട്ടു. ഒന്നല്ല രണ്ടു തവണ. അത് ഒരു ആണിന്റെ അലർച്ചയായിരുന്നു.! അവർ തമ്മിലുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിന് കൊടുത്ത അതിശക്തമായ തിരിച്ചടിയുടെ പ്രകമ്പനം ആണ് പുറത്തേക്കു വന്നത്. അതുകേട്ട എന്റെ സകല ധൈര്യവും ചോർന്നു പോയ...

നീ എന്തിനു വന്നു? ( കഥ )

Image
കൃഷ്ണന്റെ രാധയെ കുറിച്ച് അറിയാത്തവർ ഉണ്ടോ? ഉണ്ടാകുമായിരിക്കും. കൃഷ്ണ ഭക്തയായ മീര തന്റെ കുഞ്ഞിന് രാധയെന്ന പേര് തന്നെ കൊടുത്തു. അവൾ വളർന്നു. തികഞ്ഞ കൃഷ്ണ ഭക്ത. തനിച്ചുള്ള സംസാരം എപ്പോഴും അവൾക്കുണ്ട്. സംസാരിക്കുന്നത് വേറെ ആരോടും അല്ല. തന്റെ കൃഷ്ണനോട് തന്നെയാ. അമ്മ കൊടുത്ത കണ്ണന്റെ കുഞ്ഞു വിഗ്രഹം എപ്പോഴും അവളുടെ കൂടെയുണ്ട്. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ആദ്യം പറയുന്നത് അവളുടെ കണ്ണനോട് ആണ്.  ഒരിക്കൽ അവൾ കൃഷ്ണനോട് പറഞ്ഞു : "എന്നും  ഞാൻ നിന്നോട് സംസാരിക്കും. എന്റെ ശബ്ദം നിനക്ക് നന്നായിട്ട് അറിയാം. പക്ഷേ,... നിന്റെ ശബ്ദം കേൾക്കാൻ എനിക്ക്  എന്താ കഴിയാത്തത്? കാത്തിരിക്കാൻ വയ്യ കണ്ണാ... ഒരിക്കലെങ്കിലും നിന്റെ ശബ്ദം എന്നെ കേൾപ്പിച്ചൂടെ?!... "  വർഷങ്ങൾ കഴിഞ്ഞു. വീട്ടിലെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. "രാധേ.. നീ ആ ഫോൺ എടുത്ത് ആരാണെന്ന് നോക്കിയേ..." അമ്മ പറഞ്ഞു. അവൾ ഓടി ചെന്ന് ഫോൺ എടുത്തു. അവൾ ചെറിയ ശബ്ദത്തിൽ "ഹലോ..." മറുപടി വരാതിരുന്നപ്പോൾ കുറച്ചൂടെ ഉറക്കെ " ആരാ... " ഒരു പാട്ടായിരുന്നു അതിനു മറുപടി. മധുരമായ ശബ്ദത്തിൽ പാടുന്ന ആ പാട...

നമ്മൾ മാത്രം

Image
ജീവിതത്തിന്റെ ഒഴുക്കിൽ എങ്ങും കരകാണാതെ ദൂരേയ്ക്ക് ഒഴുകി ഒഴുകി പോകുമ്പോൾ എപ്പോഴും അവർ കൂടെയുണ്ടാകണമെന്ന് ആശിച്ചാൽ അത് അത്യാർത്തിയാണെന്ന് കാലം പറയും. എന്നെങ്കിലും കാണാമെന്നൊരു തോന്നൽ പോലും തരാതെ പലരും പറയാതെ അകന്ന് പോകും. സുഖമുള്ളൊരു നോവായി മനസ്സിന്റെ ഏതോ കോണിൽ മറഞ്ഞിരിക്കും. ഇടയ്ക്ക് നോക്കാൻ പോലും കഴിയാതെ അവിടെ ചിതൽപുറ്റുകൾ വന്നു മൂടും. ചിതലരിച്ച മനസ്സുകൾ കാണാൻ കഴിയാതെ അവയ്ക്ക് ചുറ്റിനും നടക്കുന്നവർക്ക് ഈ പുറ്റുകൾ തച്ചുടയ്ക്കാൻ കഴിയില്ല. കഴിഞ്ഞാലും "ഇനി നമ്മൾ മാത്രമെന്ന്" പറയാൻ കഴിയാതെ "ഇനി ഞാൻ മാത്രമെന്ന് " പറഞ്ഞകലാൻ ഓരോ ജന്മവും ബാക്കി. ഒരു പിടി പൂക്കളുടെ നടുവിലേക്ക് ഇനി ഞാൻ മാത്രം! അതേ.... ഈ ഭൂമിയിലെ ഓരോ ജന്മവും ആരും അറിയാത്ത "ഞാൻ" ആണ്. 

സ്വന്തമാക്കാൻ കഴിയുമോ?

Image
  സ്വന്തം.. എന്താണ് സ്വന്തമായിട്ടുള്ളത്? പ്രാണവായു.... ഒരാൾക്ക് മാത്രം സ്വന്തമാണോ? ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമായതിനെ ഒരാൾക്കായി പിടിച്ചു കെട്ടാൻ പറ്റുമോ? ഈ ഭൂമിയിൽ നിന്നും പ്രാണവായു പിണങ്ങി എന്നുന്നേക്കുമായി പോയാലോ? അങ്ങനെ പോകുമോ? പോയാൽ തന്നെ തിരികെ കൊണ്ടു വരാൻ ആർക്കാണ് കഴിയുക? ജീവിതത്തിലെ സ്വന്തമെന്നു വിശ്വസിച്ച പലതും അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോൾ വിട്ടുകളയാനുള്ള മനസ്സും ആരെങ്കിലും കടമായി തരുമോ? ആദ്യം ഒഴിഞ്ഞു പോകേണ്ടയാൾ 'ആഗ്രഹം' ആണ്. ആഗ്രഹം പടിയിറങ്ങിയാൽ പിന്നെ ഒന്നിനെയും സ്വന്തമാക്കാൻ നോക്കില്ല. 'മനസ്സിനെ' 'സ്വന്ത' ക്കാരിൽ നിന്നും അകറ്റണം. ഇല്ലെങ്കിൽ അവർ തമ്മിൽ യുദ്ധത്തിലാകും. യുദ്ധത്തിന്റെ അവസാനം അവർ തമ്മിൽ കൂട്ടാകും. പടിയിറങ്ങിപ്പോയ 'ആഗ്രഹ'ത്തെ തിരിച്ചു വിളിക്കും. വന്നാലോ.... സ്വന്തമെന്ന പദത്തിന് അർത്ഥങ്ങൾ ഉണ്ടാക്കും. സ്വന്തമാക്കാനാവില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും.. വീണ്ടും.....!!

മീരയുടെ പുലരികൾ...

Image
എന്നും അതിരാവിലെ കിളികളുടെ ശബ്ദം കാതുകളിൽ വരുമ്പോൾ തുടങ്ങും എഴുന്നേൽക്കാനുള്ള മനസ്സിന്റെ വെമ്പൽ. രാവിലെ പഠിച്ചിട്ടു സ്കൂളിൽ പോകാനുള്ളതാണ്. ഇപ്പൊ എഴുന്നേറ്റില്ലെങ്കിൽ സമയത്തിന് സ്കൂളിൽ എത്തില്ല. ഇത്തിരി അല്ല.. ഒത്തിരി മടിയോടെയാണെങ്കിലും എഴുന്നേൽക്കും. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു വരുമ്പോഴേക്കും അമ്മ ചായയും കൊണ്ടു വരും. അതുമായി മീര പഠിക്കാനിരിക്കും. ഉഷസ്സിന്റെ വരവറിയിക്കാൻ പവനന്റെ അകമ്പടിയോടെ തേരിൽ വരുന്ന ദിവാകരൻ തന്റെ പ്രജകൾ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന ഭാവത്തിൽ തല പൊക്കി പതിയെ നോക്കുന്ന നേരം, ദിവാകരന്റെ ബാക്കി ഭാഗം പെട്ടെന്ന് കാണാമെന്ന വ്യാമോഹത്തോടെയും ഒരേ ലക്ഷ്യത്തോടെയും പറക്കുന്ന പക്ഷികളുടെ മത്സരങ്ങളും, അതിനിടയിൽ സൂര്യകിരണങ്ങളുടെ സ്പർശനമുള്ള ബുക്കിലും മറ്റും നോക്കിയുള്ള പഠനവും........ രണ്ട് വർഷം മുൻപ് ഇങ്ങനെയൊക്കെയായിരുന്നു മീരയുടെ പുലരികൾ.! ഇന്നോ... ഉഷസ്സിൽ വരുന്ന പവനനേയും ദിവാകരനെയും മത്സരിച്ചു പറക്കുന്ന പക്ഷികളെയും മീരയ്ക്കു അന്യമാണ്. എങ്ങനെ കാണും? അതിനു അതിരാവിലെ എഴുന്നേൽക്കണ്ടേ? പറഞ്ഞാൽ കേൾക്കില്ല. രാവിലത്തെ അമ്മയുടെ വഴക്ക് മീരയ്ക്ക് താരാട്ടു പാട്ടായാണ് തോന്നുന്നത്....

മുറിവുകൾ ഉണങ്ങുമോ?

Image
എല്ലാവർക്കും ഉണ്ടാകും ഓരോ മുറിവുകൾ. ആരും അറിയാത്ത മുറിവുകൾ. ചിലത് ഉണങ്ങും. ചിലത് ഉണങ്ങാതെയിരിക്കും. ഉണങ്ങാത്തത് ഇടയ്ക്ക് പഴുത്തു പൊട്ടും. അതിലെ പഴുപ്പ് കളഞ്ഞ് വീണ്ടും കെട്ടിവെയ്ക്കും. ആ കെട്ട് എപ്പോൾ അഴിച്ചു നോക്കിയാലും അവിടെ ചോര പൊടിയും. ഇത്തരം മുറിവുകൾക്ക് ആരിലും മരുന്നുണ്ടാകില്ല. അഥവാ മരുന്നുണ്ടായാലോ... ആ മരുന്ന് തികയാതെ വരും. അല്ലെങ്കിൽ അതിന്റെ കാലാവധി കഴിഞ്ഞതായിരിക്കും. തന്റെ മുറിവുകൾ മറ്റുള്ളവരുടെ വെച്ച് നോക്കുമ്പോൾ നിസ്സാരമെന്ന് തോന്നിയാൽ..... മുന്നോട്ട് പോകാനുള്ള ഓരോ ചുവടും നമ്മുടെ മുന്നിൽ വന്നു നിൽക്കും. പിന്നെ ഇടവും വലവും നോക്കാതെ മുന്നോട്ടു പൊയ്ക്കോണം. ഉണങ്ങാത്ത മുറിവിനെക്കുറിച്ചോർത്തു സമയം കളയാതെ അടുത്ത മുറിവ് ഉണ്ടാകാതെ നോക്കുക. പക്ഷേ അപ്പോഴും ഉണ്ടാകും. അന്നേരം മുറിവിന്റെ എണ്ണം കുറയ്ക്കാൻ നോക്കുന്നതാണ് നല്ലത്.!!!

വൈകിയല്ലോ!(കഥ)

Image
 ഒരു കുഞ്ഞു മാലാഖക്കുട്ടി. എല്ലാവരുടെയും കണ്ണിലുണ്ണി. പൊന്നൂ, മുത്തേ, കിളിയേ, തത്തേ അങ്ങനെ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള പേരുകൾ അവൾക്ക് നൽകി. ഏത് പേര് വിളിച്ചാലും അവൾ വിളി കേൾക്കും. പക്ഷേ ഒരു പേരുമാത്രം വിളിച്ചാൽ വിളി കേൾക്കാൻ അല്പം താമസിക്കും. സ്വന്തം പേര്! വല്ലപ്പോഴും കേൾക്കുന്ന ആ പേര് അവൾക്ക് അന്യമാണ്.  പക്ഷേ സ്ക്കൂളിൽ പോയി തുടങ്ങിയതു മുതൽ തന്റെ പേര് വിളിക്കുമ്പോൾ അവൾ ഹാജർ പറയാൻ പഠിച്ചു. മീനാക്ഷി കേൾക്കേ ബന്ധുക്കൾ ഒരിക്കൽ പറഞ്ഞു : "നമ്മുടെ മീനാക്ഷി വെറും മീനാക്ഷിയല്ല.... മധുരമീനാക്ഷിയാണ്."  അവൾ മധുരമീനാക്ഷി ആരാണെന്ന് അന്വേഷിച്ചു. ആരാണെന്ന് അറിഞ്ഞ അവളുടെ തലയിൽ എന്തോ ഒന്ന് കയറി. അതെ... ചെറിയോ.....രു അഹങ്കാരം! പിന്നെ എപ്പോഴും കണ്ണാടിയുടെ മുന്നിലാണ്. കണ്ണാടി നോക്കി നോക്കി നിന്ന മീനാക്ഷിക്ക് താൻ ഏതോ ദിവ്യശക്തിയുള്ള ആളാണെന്ന് തോന്നിതുടങ്ങി. താൻ ദേവിയാണെന്ന് സ്വയം തീരുമാനിച്ചു.  തന്റെ ദിവ്യശക്തി ഒന്നു പരീക്ഷിക്കാൻ തന്നെ മീനാക്ഷി തീരുമാനിച്ചു. കിടക്കാൻ നേരം അവൾ ഉറപ്പിച്ചു. "നാളെ എന്തായാലും ചെയ്തേ പറ്റൂ". തന്റെ ഒരോ ദിവ്യശക്തികളും അവൾ സ്വപ്നം കണ്ടു. വെള്ള...

ആത്മാവിന്റെ ദാഹം

Image
അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് ഓണാവാധിക്കു പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. ആ സന്തോഷം കാരണം പോകുന്നതിന്റെ തലേ ദിവസം ഉറക്കം വരില്ല. അതിരാവിലെ എഴുന്നേൽക്കാത്ത കുട്ടികളായ ഞങ്ങൾ അന്ന് നേരത്തേ എഴുന്നേൽക്കും. പിന്നെ ദീർഘമായ യാത്രയ്ക്കുള്ള ഒരുക്കം. ബസ്സിൽ ആണ് മിക്കപ്പോഴും പോകുന്നത്. ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കാണാനായി ഞങ്ങൾ മത്സരിക്കും. തീരെ ചെറുതായിരുന്നപ്പോൾ കാഴ്ചകൾ കാണുന്ന ഞാൻ എന്റെ വായ്ക്കും അച്ഛന്റെ ചെവിക്കും വിശ്രമം കൊടുക്കില്ല. അമ്മ എന്റെ സംശയങ്ങൾക്ക് ചെവി തരില്ല.  ഒരിക്കൽ ഒരു ഓണാവധിക്കാലം കഴിഞ്ഞ് വളരെ വിഷമത്തോടെ നാട്ടിൽ നിന്നും തിരിച്ചു വന്നു. അന്ന് വൈകുന്നേരം ആയപ്പോഴേക്കും ഒരു കാര്യം അറിഞ്ഞു. ഞാൻ പോലും അറിയാതെ ഒരു സുഹൃത്ത് എന്നോടൊപ്പം കൂടി. കുറച്ചു പ്രശസ്തിയുള്ള ആളാണ്. പേര് ചിക്കൻ ബോക്സ്. ഡോക്ടർ എന്നോട് പറഞ്ഞു: " കുറച്ചു ദിവസത്തേക്ക് സ്ക്കൂളിലൊന്നും പോകണ്ട ". വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞു : " നമുക്ക് ഉടനെ നാട്ടിലേക്ക് പോകാം." അതുകേട്ടതും ഭയങ്കര സന്തോഷം ഉണ്ടായി. അന്ന് തന്നെ ഞങ്ങൾ വീണ്ടും നാട്ടിലേക്ക് പോയി.  അവിടെ ചെന്ന് അധികം ത...

ഇങ്ങനെയും ഒരു സ്വപ്നം

Image
രാവിലെ എഴുന്നേൽക്കുമ്പോഴേ ഇമ്പത്തിലുള്ള എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കാതിൽ മുഴങ്ങി കേൾക്കണമെങ്കിൽ അടുത്ത് അമ്പലം വേണം. ഇല്ലെങ്കിൽ നമ്മുടെ വീടുകളിൽ പാട്ട് വെയ്ക്കണം. ഒരു പ്രത്യേക സുഖമാണ്  സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേൾക്കാൻ. പണ്ട് ഞാൻ നടക്കാത്ത കുറേ സ്വപ്‌നങ്ങൾ കാണാൻ ശ്രമിച്ചിരുന്നു. വർത്തമാന കാലത്തിന്റെ മുന്നോട്ടല്ല എന്റെ സ്വപ്‌നങ്ങൾ പോയത്. ഭൂതകാലത്തിലേക്കായിരുന്നു സഞ്ചാരം. സ്വപ്‌നത്തിൽ മിക്കപ്പോഴും ഉള്ളത് കൊട്ടാരങ്ങളും അമ്പലങ്ങളും രാജാവും പരിവാരങ്ങളും കൂട്ടത്തിൽ അന്നത്തെ ഞാനും. അന്ന് ഏതോ കൊട്ടാരത്തിലെ അടുക്കളക്കാരിയായിരിക്കും ഞാൻ. അതായിരിക്കും കൊട്ടാരങ്ങൾ കാണാൻ ഇത്ര ഇഷ്ടം. മട്ടാഞ്ചേരി പാലസും തൃപ്പൂണിത്തുറ ഹിൽപ്പാലസും മൈസൂർ പാലസും അങ്ങനെ അങ്ങനെ ഏത് കൊട്ടാരവും എത്ര കണ്ടാലും മതിയാവില്ല. മണിച്ചിത്രത്താഴിൽ നാഗവല്ലിയെ ആദ്യമായി കണ്ടപ്പോൾ ഗംഗ ചെയ്തതുപോലെ ഞാനും കൊട്ടാരങ്ങളിൽ കാണുന്ന ഛായാചിത്രങ്ങളിലെ രാജാവും രാജ്ഞിയും തോഴിയും മന്ത്രിയും ഭടനും പ്രജകളും എല്ലാം ഒരു നിമിഷം കൊണ്ട് ആകും. എല്ലാത്തിനും സെക്കന്റുകളുടെ ആയുസ്സേയുള്ളൂ. അപ്പോഴേക്കും എന്റെ കൂടെയുള്ളവർ എന്നെ വിളിക്കും അടു...

പരീക്ഷണം

Image
ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും അന്നേരം മുഴങ്ങി കേൾക്കുന്നത് ഒന്നേ ഉള്ളൂ - "ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണ്." ഈ പരീക്ഷണങ്ങളിൽ നാം വിജയിക്കണം. തോൽവി സമ്മതിക്കരുത്. ദൈവം ആരെയാണോ കൂടുതൽ സ്നേഹിക്കുന്നത്... അവരെ കൂടുതൽ പരീക്ഷിക്കും. (ഇത് വല്ലാത്തൊരു സ്നേഹമാണ്!!) ഇത്തരം വാക്കുകളിൽ ഭൂരിഭാഗം പേരും ക്ഷമിച്ചു മുന്നോട്ടു പോകും. പിന്നെ പിന്നെ അതൊരു ശീലമാകും. ഈ പരീക്ഷണങ്ങൾ മനുഷ്യർക്ക് മാത്രം ഉള്ളോ? ചിലപ്പോൾ ശരിയായിരിക്കാം. ആർക്കറിയാം?! ഈ കോടാനുകോടി ജനങ്ങൾക്ക് ഓരോ നിമിഷവും വ്യത്യസ്തമായ പരീക്ഷണങ്ങൾ തയ്യാറാക്കുന്ന ദൈവത്തെ സമ്മതിക്കണം!! അതുകൊണ്ടായിരിക്കും ചില പരീക്ഷണങ്ങൾ നീണ്ടു പോകുന്നത്. പോയി പോയി എങ്ങും എത്താതെ പോകുന്നതും.! പരീക്ഷണങ്ങൾ എല്ലാം നമുക്ക് മാത്രം തരുന്ന ദൈവത്തെ വേദനിപ്പിക്കുന്നത് ശരിയല്ല. തിരിച്ചു അങ്ങോട്ടും കൊടുക്കണ്ടേ? അതുകൊണ്ട് കുറച്ച് പരീക്ഷണങ്ങൾ അങ്ങോട്ടും കൊടുത്തു. പക്ഷേ.. ദൈവം തോറ്റു പോയി. "ശക്തി" പിണങ്ങി പോയപ്പോൾ ദൈവം ഒരാളെ കൂട്ടിന് വിളിച്ചു "വിധി" യെ. എല്ലാം എന്റെ തലയിൽ തന്നെ വെച്ചാൽ ദൈവത്തിന് രക്ഷപെടാമല്ലോ എന്നോർത്ത് തടങ്കിലാക്കപ...

ആരാണ്?

Image
ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. ഇന്നത്തെ പോലെ ഭാരിച്ച ചിന്തകൾ ഇല്ലാതിരുന്ന കാലം. ചിന്തകളിൽ ഏറിയ പങ്കും അമാനുഷിക ശക്തികൾ കവർന്നെടുത്തു. കാണുന്ന വസ്തുക്കളിൽ എല്ലാം ജീവനുണ്ടെന്നു തോന്നി. അവർ സംസാരിക്കുന്നത് പലതും കേൾക്കാൻ കഴിയുന്നു. അതുകൊണ്ടായിരിക്കാം അവരോട് ഡാൻസ്സ് കളിച്ചു കൊണ്ട്       സംസാരിക്കുമ്പോൾ മറ്റുള്ളവർ അറിയുകയും, അവർക്ക് മതിമറന്നു ചിരിക്കാനുള്ളത് കൊടുക്കാനും കഴിയുന്നത്. ഓരോ വീട്ടിലും ഇതുപോലൊരെണ്ണം ഉണ്ടാകും. എന്റെ വീട്ടിലെ ആ ഒരെണ്ണം ഞാനായിരുന്നു. "ഞാൻ കാണുന്ന മതിലിനോടും ചെടിയോടും എല്ലാം സംസാരിച്ചിരുന്നത് " വീട്ടുകാരും നാട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ കാലിൽ ചങ്ങല കണ്ടേനെ!! രാത്രിയിൽ കറണ്ട് പോകുമ്പോൾ മുറ്റത്ത്‌ ഇറങ്ങി നടക്കും. ഉടനെ ആകാശത്തോട്ടായിരിക്കും കണ്ണ് പോകുന്നത്. അവിടെ അമ്പിളിമാമൻ ഉണ്ടെങ്കിൽ ആ മാമന്റെ ഒപ്പം നടക്കാൻ തുടങ്ങും. എങ്ങോട്ടു പോയാലും കൂടെ വരുന്ന, പൊയ്ക്കോളാൻ പറഞ്ഞാലും പോകാതെയിരുന്നു ചിരിക്കുന്ന അമ്പിളിമാമൻ. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവരുടെ അടുത്ത് നിന്ന് ആശയകുഴപ്പം തരുന്ന അമ്പിളിമാമനെ ചൊല്ലി വഴക്കിടുന്ന കുട്ടികളായ ഞ...

പശ്ചാത്താപം

Image
ഒരു സിംഹം പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അതിന്റെ പരിശീലകനെ കൊന്നു. പിന്നീട് ആ സിംഹം തന്റെ യജമാനനെ കൊന്നതിന്റെ കുറ്റബോധത്താൽ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു ചത്തു. ഏതോ ബുക്കിൽ വായിച്ചതാണ്. ഇവിടെ ഒരു മൃഗത്തിന് പോലും പശ്ചാത്താപം ഉണ്ടായി. അത് മനുഷ്യർക്ക്‌ മനസ്സിലാവുകയും ചെയ്തു. ഏതെങ്കിലും മനുഷ്യർ പശ്ചാത്തപിച്ചാൽ മനസ്സിലാകാത്ത മനുഷ്യരാണ് പലരും. പശ്ചാത്താപം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാവുകയുള്ളൂ. സോറി എന്ന വാക്ക് പറയണമെന്നില്ല. സിംഹം സോറി പറഞ്ഞിട്ടില്ല. വല്ല കാർട്ടൂൺ ചാനലിലെ സിംഹം ആണെങ്കിൽ സോറി പറയും. ഇവിടെ സിംഹത്തിന്റെ പ്രവർത്തിയിൽ (പട്ടിണി) നിന്നും മനസിലാക്കാൻ പറ്റി. ചിലരുടെ ഉള്ളിൽ പശ്ചാത്താപത്തിന്റെ ഗോപുരം ഉണ്ടെങ്കിലും പുറമേ കാണിക്കില്ല. 'സോറി' എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിദേശികൾ ആണ്. ഇവിടെ മലയാളികൾക്ക് മാപ്പ് ചോദിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അവര് മാപ്പ്‌ ചോദിക്കും - ഗൂഗിളിനോട്.! അഥവാ ആരെങ്കിലും ആത്മാർത്ഥമായി ആരോടെങ്കിലും ചോദിച്ചാലോ അവരുടെ മാപ്പിന് ചിലർ ഒരുവിലയും കൊടുക്കില്ല. സോറി പറയുക എന്നത് അവരുടെ തെറ്റ് ഏറ്റു പറയുന്നതല്ലേ? പൊറുക...

സ്വപ്നത്തിലെ മൂന്നാടുകൾ

Image
ഞാൻ ജ്യോൽസ്യൻ ആണെന്ന് വിചാരിച്ചു ആരെങ്കിലും എന്നോട് 'സ്വപ്നത്തിൽ മൂന്ന് ആടുകളെ കണ്ടാൽ എന്തായിരിക്കും' എന്നു ചോദിച്ചാൽ? ഞാൻ പറയും : "നിങ്ങൾ കണ്ടത് മൂന്നാടുകളെ അല്ല. പകരം മൂന്നു മനുഷ്യരെയാണ്. അതിൽ രണ്ടു പേർ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം. രണ്ടുപേർക്ക് ആടിന്റെയും  മറ്റേയാൾക്ക് ചെന്നായയുടെയും സ്വഭാവം ആണ്. അതിൽ ഒരാട് നിങ്ങൾ ആണ്. ചെന്നായ ആട്ടിൻത്തോൽ ഇട്ടിരിക്കുകയാണ്. അതാണ് മൂന്നാടായി കണ്ടത്. പണ്ട് ഒരു കഥയുണ്ടായിരുന്നു. മുട്ടനാടുകളെ തമ്മിൽ യുദ്ധത്തിന് പ്രേരിപ്പിച്ചിട്ട് ആ യുദ്ധത്തിന്റെ നടുക്ക് നിന്ന് ചോര കുടിക്കുന്ന ആട്ടിൻത്തോലിട്ട ചെന്നായയുടെ കഥ. ഇന്ന് പലരും ആട്ടിൻത്തോൽ അണിഞ്ഞ ചെന്നായയാണ്. അതുകൊണ്ട് താങ്കളെ ചതിക്കാൻ ആരോ പുറപ്പെട്ടിരിക്കുന്നു. എപ്പോഴും ഒരു പട്ടാളക്കാരനെപ്പോലെ ഇരിക്കുക. ചാരൻ എപ്പോൾ വേണമെങ്കിലും കടന്നു വരാം. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. നിങ്ങൾ സ്വപ്നം കണ്ടാലും ഇല്ലെങ്കിലും ജാഗ്രത! പണ്ട് ആട്ടിൻത്തോൽ അണിഞ്ഞ ഒരു ചെന്നായ എന്റെ അച്ഛന്റെ അടുത്തും വന്നിരുന്നു. ആ ആടിന്റെ മുഖമ്മൂടി അഴിഞ്ഞു വീണപ്പോഴേക്കും വലിയൊരു ചതിക്കുഴിയിൽ അച്ഛൻ വീണു. അവിടെ നിന്നു...

അക്വേറിയം

Image
അക്വേറിയത്തിൽ ആദ്യം കണ്ട കാഴ്ചകൾ കൗതുകം നിറഞ്ഞതായിരുന്നു. നല്ല ഭംഗിയുള്ള കല്ലുകളും, ചെടികളും, പിന്നെ എന്നെപ്പോലെ വേറെയും രണ്ടു പേർ. അവരെ പരിചയപ്പെട്ടു. ഇടക്ക് ഭക്ഷണം കഴിച്ചു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മടുപ്പ് തോന്നി. വലുതായപ്പോൾ ആ സ്ഥലം പോരാതെ വന്നു. അതു കണ്ട് സഹതാപം തോന്നിയവർ എടുത്തു കിണറ്റിൽ ഇട്ടു. കിണറ്റിലെ പുതിയ ആളായതിനാൽ പരിചയപ്പെടാൻ അവിടെ കുറച്ചുപേർ ഉണ്ടായിരുന്നു. പക്ഷേ കൂടുതൽ ദിവസം അവിടെ കിടന്നില്ല. ആരോ എടുത്തു കുളത്തിൽ ഇട്ടു. കുളത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നു. അതിൽ സന്തോഷം തരുന്നവരും വേദനിപ്പിക്കുന്നവരും ഉണ്ട്. എങ്ങനെ അവിടെ നിന്നും രക്ഷപെടുമെന്ന് വിചാരിച്ചിരുന്നപ്പോൾ കാലവർഷം വന്നു. ആ കാലവർഷത്തിൽ ഡാം തുറന്നു. ഡാമിലെ വെള്ളം കുളത്തിനെ മൂടി. അവിടെ നിന്നും പിന്നീട് ഒരു യാത്ര. ആ യാത്ര അവസാനിച്ചത് വിശാലമായ കടലിൽ. കടൽ ഇത്രയും മനോഹരമായിരുന്നോ? അവിടെ എങ്ങോട്ടു നോക്കിയാലും പുതിയ കാഴ്ചകൾ. സന്തോഷം കൊണ്ടു തുള്ളിച്ചാടി. ആ ചാട്ടം ഉടനെ നിന്നു. അവിടെയും മനസമാധാനം ഇല്ലെന്നു മനസിലായി. ഓരോ കടമ്പ കഴിയുമ്പോഴും വിചാരിച്ചു "ഇനി വിഷമിക്കാനില്ല എന്ന് ". പക്ഷേ... വ...

ഇത്രയ്ക്ക് വേണ്ടായിരുന്നു!

Image
എല്ലാ കുട്ടികളേയും പോലെ എന്റെ മോനും വെള്ളിയാഴ്ചയാകുമ്പോൾ സന്തോഷമാണ്. ഇനി രണ്ടു ദിവസം സ്കൂളിൽ പോകേണ്ട. ഞായറാഴ്ച ഉച്ച കഴിയുമ്പോൾ സന്തോഷം മാറി സങ്കടമാകും. പിറ്റേന്ന് സ്കൂളിൽ പോകണ്ടേ...!! 'ഓണത്തിനും ക്രിസ്തുമസ്സിനും അവധി പത്ത് ദിവസം' എന്നതിനോട് അവന് തീരെ താല്പര്യം ഇല്ല. പിന്നെ രണ്ട് മാസം വെക്കേഷൻ - അതിനും ചെറിയ വിഷമം ഉണ്ട്. കാരണം ഈ അവധികൾ എല്ലാം പെട്ടെന്ന് പോകുന്നു.! അവധിയെക്കുറിച്ചുള്ള അവന്റെ അഭിപ്രായമാണ് "ആറുമാസം പഠിത്തം...ആറുമാസം അവധി" - അത്രയേയുള്ളൂ.!! ഇത്രയും മടിയുള്ളയാൾക്ക് സ്കൂളിൽ പഠിത്തം ഉണ്ടെങ്കിൽ ഒരു ദിവസം പോലും പോകാതിരിക്കാൻ പറ്റില്ല. പഠിത്തത്തിൽ ഒന്നോ രണ്ടോ മൂന്നോ സ്ഥാനത്തായിരുന്നു ഇതുവരെ. സ്കൂളിൽ അധ്യാപകർക്ക് അവൻ നന്നായി പഠിക്കുന്ന, കുരുത്തക്കേട് അധികം ഇല്ലാത്ത പാവം കുട്ടി.! അധ്യാപകർ മിക്ക മത്സരത്തിനും, കാണുന്ന എല്ലാ സ്കോളർഷിപ്പ് പരീക്ഷക്കും അവനെ ചേർക്കും. ഒന്നിനും അവൻ അധ്യാപകരോട് 'നോ' പറയില്ല. അവസാനം എല്ലാം എന്റെ തലയിൽ. പിന്നെ വിശ്രമമില്ലാത്ത ഓരോ ദിവസങ്ങൾ. എന്റെ മാത്രമല്ല, എല്ലാ അമ്മമാരുടെയും അവസ്ഥ ഇതുതന്നെ.! ...

വിശ്വസിച്ചാലും ഇല്ലെങ്കിലും

Image
ചെറുതായിരുന്നപ്പോൾ ഇരുട്ടിനെ ഞാൻ കൂടുതൽ ഭയപ്പെട്ടിരുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ പകലും ചില സമയങ്ങളിൽ എനിക്ക് പേടിയായിരുന്നു. എന്റെ അടുത്ത് അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും ഞാൻ ഭയന്നിരുന്നു. കാരണം ആരും കാണാത്തതും കേൾക്കാത്തതും എനിക്ക് മാത്രം അനുഭവപ്പെട്ടു. ശബ്ദമായി കേൾക്കുന്നത് ആരുടെയോ ചിരിയും, കാണുന്നത് കുറെ വൃത്തങ്ങളും. ചിരിയും വൃത്തങ്ങളും ഒരുമിച്ചാണ് വരുന്നത്. വൃത്തങ്ങളുടെ വലുപ്പമനുസരിച്ചു ചിരിയുടെ ശബ്ദത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്റെ ഈ അവസ്ഥ അന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ല. നാലഞ്ച് വയസുള്ള കുട്ടിക്ക് വട്ടായോന്ന് അവർക്ക് തോന്നിക്കാണും...!! അന്ന് എന്റെ കണ്ണിന് യാതൊരു കുഴപ്പവും ഇല്ല. എന്നാലും ഞാൻ കരുതുന്നു 'അന്ന് ഇടയ്ക്ക് കാണുന്ന വൃത്തങ്ങൾ എന്റെ കണ്ണിന്റെ കുഴപ്പം ആയിരിക്കാം. പക്ഷെ 'ചിരി'! അതാരാ ചിരിക്കുന്നത്...!? അച്ഛൻ മരിക്കുന്നതുവരെ എന്നും രാത്രിയിൽ ഉറക്കത്തിൽ ഞാൻ ദുഃസ്വപ്നം കണ്ട് പേടിച്ച് ഒച്ചവെച്ചു കരയും. അച്ഛന്റെ ഓഫീസിലെ ഒരങ്കിളിനോട് ഈ കാര്യം പറഞ്ഞപ്പോൾ, അങ്കിൾ ഒരു കുരിശ് ഞാൻ കിടക്കുന്ന കട്ടിലിൽ വെയ്ക്കാൻ കൊടുത്തു. അച്ഛൻ അതു...

അമ്മ

Image
ജനനി, മാതാവ്, അമ്മ...പലരുടെയും എഴുത്തിൽ കൂടുതലും കാണുന്ന വാക്കുകൾ . ഒരു സാഹിത്യകാരൻ എഴുതുന്നതു പോലെ നന്നായി അമ്മയെക്കുറിച്ച് എഴുതാൻ ലോകത്തു എല്ലാവർക്കും കഴിയും. അതിനു അമ്മ തരുന്ന നിസ്വാർത്ഥമായ സ്നേഹം തിരിച്ചു തോന്നിയാൽ മാത്രം മതി. "മാതാ പിതാ ഗുരു ദൈവം ". ആദ്യം വരുന്നത് അമ്മ. അവസാനം ആണ് ദൈവം വരുന്നത്. കൺകണ്ട ദൈവത്തെ കാണാതെ കാണാത്ത ദൈവത്തെ തേടി പോകുന്നു. കാണാൻ കഴിയുന്ന ദൈവത്തിന് സംരക്ഷണം കൊടുക്കാതെ കാണാൻ കഴിയാത്ത ദൈവത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്വന്തം ജീവൻ കളയുന്നു. ഒരു കുഞ്ഞു ജനിക്കുമ്പോൾ ആദ്യം കാണുന്നത് അമ്മയെ. ആദ്യം പറയുന്ന വാക്ക് അമ്മ. ആ അമ്മ പറഞ്ഞു കൊടുക്കുന്ന വാക്കാണ് ദൈവം. ത്യാഗത്തിന്റെയും ക്ഷമയുടെയും ഭാരത്താൽ എവിടെയും തലകുനിച്ചു നിൽക്കുന്ന അമ്മ. വീട് എന്ന സ്ഥാപനത്തിലെ മാനേജർ ആണ് അമ്മ. അതിന്റെ ഒരഹങ്കാരവും അമ്മയ്ക്കില്ല. ഈ മാനേജർക്ക് അവധിയും, ശമ്പളവും ഇല്ല. ത്യാഗവും ക്ഷമയും അമ്മയ്ക്ക് മാത്രം കൊടുക്കുന്നത് ശരിയല്ല. അമ്മയും ഒരു സാധാരണ വ്യക്തിയാണ്. ഒരമ്മയും മക്കളെ ശപിക്കില്ല. പക്ഷെ, അമ്മയുടെ കണ്ണുനീര് മക്കൾക്ക്‌ ശാപമായിത്തീരും. ലോകത്ത് ഏറ്റവും ശക്തിയുള്ള വാക്ക്...

അത്യാവശ്യക്കാർ

Image
നമ്മുടെ സർക്കാരിന് ലോക്ക്ഡൗണിനു പകരം ഒരു മത്സരം നടത്തിയാൽ മതിയായിരുന്നു. അത്യാവശ്യക്കാർ മാത്രം പുറത്തു പോയാൽ മതി എന്നു പറഞ്ഞാൽ എല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടാകും. വഴിയിൽ എവിടെയെങ്കിലും ആളുകൾ ഉണ്ടോന്ന് അറിയാനെങ്കിലും ഇറങ്ങുന്ന ആവശ്യക്കാർ ഉണ്ട്.! ടി വി യിൽ നോക്കിയാൽ എന്തിനും ഏതിനും മത്സരം തന്നെ. സംഗീതം, ഡാൻസ്, കോമഡി, ഉടൻ പണം, ബിഗ്‌ബോസ്.... അങ്ങനെ മത്സരങ്ങൾ നിരവധിയാണ്. ഈ മത്സരത്തിൽ എല്ലാം ആരെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ? വിജയി ആവാൻ എല്ലാവരും അഹോരാത്രം പരിശ്രമിക്കുന്നു. അവർ വെറുതെ മത്സരിക്കുകയല്ലല്ലോ. അവർക്കെല്ലാം ഒരേയൊരു ലക്ഷ്യം 'സമ്മാനം'. അങ്ങനെ ഒരു മത്സരം നടത്തിയിരുന്നെങ്കിൽ തൊണ്ണൂറ് ശതമാനവും വിജയിക്കും. ബാക്കി പത്ത് ശതമാനം മത്സരത്തിൽ താല്പര്യം ഇല്ലാത്തവരാണ്. പറയാൻ പറ്റില്ല... ആ പത്ത് ശതമാനവും ചിലപ്പോൾ ഉണ്ടാകില്ല. 100% വിജയിച്ചേനെ.!! എങ്ങനെയായിരിക്കും ആ മത്സരം? "ഈ കൊറോണക്കാലം കഴിയുമ്പോൾ കൊറോണ വരാത്തവർക്കെല്ലാം 5 ലക്ഷം രൂപ വീതം കൊടുക്കുമെന്ന് " പ്രഖ്യാപിച്ചാൽ മതി. പിന്നെ ഒരാളും "അത്യാവശ്യക്കാരായി" പുറത്തിറങ്ങില്ല.

സ്വാതന്ത്ര്യം

Image
നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും ചിന്തകളെ പിടിച്ചു കെട്ടാൻ ആർക്കും കഴിയില്ല. നമ്മുടെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ നമുക്ക് പോലും കഴിയുന്നില്ല. പിന്നെയാ മറ്റൊരാൾക്ക്‌.!! അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ കാട്ടിക്കൂട്ടുന്ന തെറ്റുകൾക്ക്  ഉത്തരവാദികൾ ആ സ്വാതന്ത്ര്യം നിഷേധിച്ചവർ മാത്രമാണ്. സ്വന്തം അഭിപ്രായം പറയാൻ പതിനെട്ടു വയസ്സ് തികയാണോ? പതിനെട്ടു വയസ്സ് കഴിഞ്ഞവർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം ശരിയാണോ? പ്രായം അല്ല ഒരാളെ വിവേകി ആക്കുന്നത്, അയാൾ എങ്ങനെ ചിന്തിക്കുന്നതിലാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ എല്ലാം ശരിയാവണമെന്നില്ല. കൂടുതലും തെറ്റായിരിക്കും. തെറ്റ് തിരുത്താനെങ്കിലും ആ വ്യക്തിക്ക് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. ഇത്തരം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവരിൽ നിന്ന് നല്ലൊരു വ്യക്തി പിറവിയെടുക്കില്ല. മാന്യമായി എന്തഭിപ്രായം പറയാനും ഏതൊരു വ്യക്തിക്കും അവകാശം ഉണ്ട്. സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണഗുരു, ഗാന്ധിജി അങ്ങനെ എത്രയോ മഹാന്മാർ - അവരുടെ അഭിപ്രായങ്ങൾ പ്രായപൂർത്തിയായതിനു ശേഷമാണോ പറഞ്ഞു തുടങ്ങിയത്..!!??

മറക്കില്ല

Image
നമ്മുടെ ബാല്യം ആരെങ്കിലും മറക്കുമോ? ഒരിക്കൽ ഒരു ആയുർവേദ ആശുപത്രിയിൽ ഞാനും അമ്മയും കൂടി പോയി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ഞാനും അമ്മയും അവിടെ കിടന്ന പേപ്പറും മാസികയും എല്ലാം വായിച്ചും ഇടയ്ക്ക് എന്തെങ്കിലും സംസാരിച്ചും സമയം കളഞ്ഞു. അതിനിടയ്ക്കു അമ്മയുടെ ടോക്കൺ നമ്പർ വിളിച്ചു. ഞങ്ങൾ ഡോക്ടറെ കണ്ടു. പിന്നെ അമ്മയെ കണ്ണിൽ മരുന്നൊഴിച്ചു അവിടെ ഇരുത്തി. എന്നെ പുറത്തും ഇരുത്തി. വീണ്ടും എന്റെ ബോറടി ആരംഭിച്ചു. അപ്പോൾ അവിടെ രണ്ടു മൂന്നു കുട്ടികൾ കളിക്കുന്നു. അവരുടെ കളി കണ്ടപ്പോൾ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോയി. തേവര.... അവിടെ ഞാനുൾപ്പെടെ ഒരുപാട് കുട്ടികൾ. വെക്കേഷൻ ആയാൽ പിന്നെ കളിയോട് കളിയാണ്. ചുറ്റുവട്ടത്തൊക്കെയുള്ള പേരമരത്തിലും മാവിലും എല്ലാം മരം കയറാൻ മാത്രം പറ്റുന്ന കുറച്ചുപേരുണ്ട്. അവർ ഉടമസ്ഥൻ അറിയാതെ പേരക്കയും മാങ്ങയും എല്ലാം പറിച്ചു ഞങ്ങൾക്ക് തരും. എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടിയിരുന്നു കഴിക്കുമ്പോൾ, ഞങ്ങൾ പറിച്ചതിനേക്കാൾ കൂടുതൽ പേരക്കയും മാങ്ങയും ആയി ആ ഉടമസ്ഥൻ വന്നു ഞങ്ങൾക്ക് തരും. അപ്പോൾ ഞങ്ങളുടെയെല്ലാം മുഖത്തുള്ള ചമ്മൽ കണ്ട് അവർ ആസ്വദിക്കുന്നത് കാണാം. എന്തു രുചിയായിരുന്നു ആ...

സ്വപ്നത്തിൽ പാടണം

Image
പവർകട്ട്  ഉണ്ടായിരുന്ന കാലം. അരമണിക്കൂർ കറണ്ട് ഉണ്ടാവില്ല. ഓരോ ദിവസവും എപ്പോഴാണ് പോകുന്നതെന്ന് മുൻകൂട്ടി അറിയാം. അഥവാ കറണ്ട് പോയില്ലെങ്കിൽ ഞങ്ങൾ മെഴുകുതിരി കത്തിച്ച് കാത്തിരിക്കും.  ആ അരമണിക്കൂർ ഞങ്ങളുടെ വീട്ടിൽ ഗാനമേളയായിരിക്കും. നിശബ്ദമായിരിക്കുന്ന സമയത്ത് ഞങ്ങളുടെ ഗാനമേള അയൽപക്കത്തുള്ളവർ ആസ്വദിക്കുന്നുണ്ടാകും. ചിലപ്പോൾ ഞങ്ങളോട് നിർത്താൻ എങ്ങനെ പറയും എന്നോർത്ത് വിഷമിക്കുന്നുണ്ടാകും. ഞങ്ങൾ ഇതൊന്നും കാര്യമാക്കിയില്ല.  പള്ളുരുത്തി കോർട്ടേഴ്സിൽ താമസിക്കുമ്പോൾ ഇതുപോലൊരു ലോഡ്ഷെഡ്ഡിങ് സമയത്ത് കറണ്ട് പോയി. മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നത് മുൻവശത്തെ മുറിയിൽ ആണ്. ഞങ്ങൾ ഇരിക്കുന്ന മുറിയിൽ അരണ്ട വെളിച്ചം മാത്രമേ ഉള്ളൂ. കറണ്ട് പോയ ഉടനെ ഞങ്ങൾ മൂന്നു പേരും ഞങ്ങളുടെ വാ തുറന്നു. ഓരോരുത്തരും പാടാൻ തുടങ്ങി. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ ആണ് പാടുന്നത്.  ഞങ്ങളങ്ങനെ പാടിക്കൊണ്ടിരുന്ന സമയത്ത് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞങ്ങൾ പരസ്പരം നോക്കി. ഇരുട്ടായതു കൊണ്ട് ഒറ്റയ്ക്കു ചെന്നു വാതിൽ തുറക്കാൻ പേടി. അപ്പോൾ വീണ്ടും മുട്ടുന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് എഴുന്നേ...